Sunday, December 2, 2012

എരുമ ലോണ്‍


അരുമക്കിടാങ്ങളെ പോറ്റുവാന്‍ ഗതിമുട്ടി-
യൊരുപാട് സൂത്രങ്ങള്‍ തേടി ഞാനും.
‘എരുമക്ക് ലോണൊന്ന് കിട്ടുകില്‍ നല്ലതാം,
കര കേറുമതിനാലെ നിന്‍ കുടുംബം.’
കോരിത്തരിച്ചു ഞാനുരിയാട്ടമത് കേട്ട്
നിരയായ്‌ മനസ്സില്‍ കിനാക്കളേറി.
പരിപാടിപ്രഭയേറ്റ് സഹധര്‍മ്മിണിക്കുമെ-
ന്നരികെ കിടന്നിട്ടുറക്കമില്ലാ!
വരമൊന്നു കിട്ടിയത് പോലെയുന്മാദനായ്‌
പുര വിട്ടിറങ്ങി കൃഷിഭവനിലേക്കായ്‌.
കരുനീക്കി കാര്യമിത് മുറപോലെയാക്കുവാന്‍
ശരിയായ രീതിയില്‍ കാണ്‍ക വേണം’
പൊരുളെന്തിതറിയുവാന്‍ പിറ്റേ ദിനം കാലെ
പരമേശ്വരന്‍ പ്യൂണിനെ ചെന്നു കണ്ടു.
‘തിരിവില്ലെ മൂപ്പരേ, കാര്യമിതു സിമ്പിളാ-
ണൊരു നൂറെനിക്കും വലുതൊന്നവന്നും.
ശരിയാക്കി തന്നിടാം മുറ പോലെയൊക്കെയും
കരയാതെ പൊയ്ക്കൊളൂ സ്വസ്ഥനായി.’
മരുമകന്‍ അറിയാതെ മകളോട് ചൊന്നു ഞാന്‍ ,
തരുമൊ നിന്‍ മോതിരം ഒന്നു തിരിയാന്‍?’
പരിപാടി ഉഗ്രനാണെന്ന് തോന്നീടിനാല്‍
നീരസം കാട്ടാതവള്‍ പ്രതികരിച്ചു.
‘തരുമല്ലൊ ഉപ്പാക്ക് വരുമാനമാവുകില്‍
ഒരുവനുമിതറിയാതെ ലാഭാമോടെ?’
തരമാക്കിയാവിധം ആയിരത്തൊരുനൂറ്
പരമൂന്‍റെ കയ്യിലേല്‍പ്പിച്ചു പോന്നു.
ഒരു നാളിലറിയിപ്പുമായ്‌ വന്നു കുടിലിലെന്‍
പരമ പ്രസാദനായ്‌ പരമുവേട്ടന്‍



പരമാര്‍ത്ഥമിതു കേട്ട് പുളകത്തിലാടി ഞാന്‍
പുരികം ചുളിക്കാതെ തീറ്റ നല്‍കി.
എരുമയെക്കണ്ടെത്തി വിലയാക്കി വന്നു ഞാ-
നൊരുമിച്ചു പോകണം ഡോക്റ്ററൊപ്പം.
ഒരു ജാതി രോഗവും ജന്തുവതിനില്ലെന്നു
വരിയാല്‍ കുറിക്കണം ഡോക്റ്ററേമാന്‍.
പെരിയോനെ ധ്യാനിച്ച്‌ മനവും തണുപ്പിച്ച്
അരികത്ത് പോയി ഞാന്‍ കാര്‍ വിളിച്ചു.
തിരികെ പോരുമ്പൊഴെന്‍ കടലാസ്സു കിട്ടുവാന്‍
തരമായ്‌ കൊടുത്തവന്നായിരം ഞാന്‍.
ഒരുനൂറു നോട്ടിന്‍റെ പിടയുന്നൊരെട്ട് ഞാന്‍
ശരവണന്‍ ഡ്രൈവര്‍ക്കു കൂലി നല്‍കി.
ഒരു നാളിലന്നങ്ങിനെ കാശിനായ്‌ ചെല്ലുവാ-
നൊരു കുറിപ്പായിട്ടു വന്നൊരുത്തന്‍.
ശരിയായ രീതിയില്‍ വില്ലേജധികാരിയെ-
ത്തരമാക്കി വേണമാ ചെക്ക് വാങ്ങാന്‍.
ഒരുവിധം കേണു ഞാനായിരത്തഞ്ഞൂറില്‍
ദുര മൂത്ത കരിമനം ശാന്തമാക്കി.
ചിരി തൂകും തലയുള്ളൊരമ്പതിന്‍ കെട്ടായി
പിരിശത്തിലന്നു ഞാന്‍ ചെക്ക് മാറി.
എരുമയ്ക്ക് നേരെപോയിന്‍ഷൂറെടുക്കുവാ-
നുരചെയ്തു വിട്ടെന്നെ കൃഷി വകുപ്പോന്‍.
എരുമ തന്നിന്‍ഷൂറ് ശരിയാക്കുവാനായി-
ട്ടിരുനൂര് പിന്നെയും ചിലവിടുന്നേന്‍.
എരുമയ്ക്ക് പകരമായിന്‍ഷൂറ് വേണ്ടതീ-
യിരുകാലി മണ്ടനാണെന്നു തോന്നി!


Friday, October 26, 2012

ശുനകശിരോമണി

ശുനകനൊരുത്തനെ വഴിയില്‍ കണ്ടു
ശുനകാ എന്ന് വിളിച്ചത് മൂലം 
വിനയായ്‌ത്തീര്‍ന്നൊരു കഥ പറയാം ഞാന്‍,
മനിതന്മാരിത് കേള്‍ക്കുക നന്ന്.
ശുനകാ എന്നൊരു പേര് വിളിച്ചത്
ശുനകന്മാര്‍ക്ക് രസിച്ചില്ലയ്യാ!
ശുനകന്മാരത കൂട്ടം കൂടീ-
ട്ടനിയനെയന്നു കടിച്ചു നുറുക്കാന്‍.
അനിയനെ തൊടുവാന്‍ കിട്ടാത്തതിനാല്‍
ശുനകന് ദ്വേഷ്യമതങ്ങു പെരുത്തു.
“ശുനകാ എന്നൊരു പേര് വിളിച്ച്
മേനക മക്കളെയപമാനിക്കാന്‍
മനിതനിതെങ്ങനെ ധൈര്യം വന്നു?
മോനെ നിനക്കൊരു പണി തന്നീടാം!”
എന്ന് പറഞ്ഞവന്‍ കയറിച്ചെന്നി-
ട്ടെസ്സൈയോടു പരാതി പറഞ്ഞു.
“ഹമ്പട അവനിന്നത്രക്കായോ?
വമ്പന്‍ നമ്മളെ വെല്ലുവിളിക്കാന്‍?
ചൂരല്‍ വടിയും കയ്യിലെടുത്തു
നേരെ വന്നവനെന്നെ പിടിച്ചു.
“മേനക മക്കളെ ആരാടാ നീ
ശുനകാ എന്ന് വിളിക്കാന്‍ പോന്നോന്‍?”
എന്ന് പറഞ്ഞവനാക്രോശിച്ചു,
മൂന്നാലടിയന്നേരം തന്നു,
സെല്ലില്‍ ചെന്നതില്‍ ശേഷം പിന്നെ
കൊല്ലാക്കൊല ചെയ്തെന്നെ ശരിക്കും.
എസ്പീയന്നൊരു ചാര്‍ജ്ജു ചുമത്തി.
എസ്പീസിഎ എന്ന വകുപ്പില്‍
ഇട്ടു റിമാന്‍ഡില്‍ രണ്ടാഴ്ചയ്ക്കായ്‌
വെട്ടിലതാക്കിയതെന്തൊരു കഷ്ടം!
പിന്നെക്കോടതി കയറിയിറങ്ങല്‍
ഇന്നും എന്നും പതിവായ്‌ മാറി.
കനകം തന്നാല്‍ പോലും ഞാനിനി
ശുനകനെ ശുനകന്‍ എന്ന് വിളിക്കാ.

ഉളുഹിയത്ത്

പോത്തുകളനവധി മദ്ബൂഹായി,
പുണ്യ പെരുന്നാള്‍ ബഹുജോറായി,
പള്ളകളേറെയും നാല്‍ക്കാലികളുടെ ചുടലയുമായി-
ട്ടള്ളോ! ഭേരി മുഴക്കാം ഇനിയുമുറക്കെ തക്ബീറായി. 
നോമ്പ്. സക്കാതുമതൊന്നും വേണ്ട!
നിസ്ക്കാരം ഒഴിവുണ്ടേലാകാം,
നടപടി മുഴുവന്‍ ഇസ്ലാമിന്നു വിരുദ്ധവുമാവാം,
നരനാണെന്ന് കുറിക്കും ലക്ഷണമൊന്നുമശേഷം വേണ്ടാ,
നേരെ സ്വര്‍ഗ്ഗം പൂകാന്‍ വരുവിന്‍ കൂട്ടരെ, നിരനിരയായി !

Friday, October 12, 2012

പരദേശി


വിഷനുകള്‍ ഏറെയെന്നകതാരിലേറ്റി ഞാന്‍
വിസയൊന്നതൊപ്പിച്ചു ഗള്‍ഫിലേക്ക് .
ഒട്ടുനാളൊരുപാടലച്ചിലിന്‍ ശേഷമായ്‌
ഒട്ടകം മേയ്ക്കുന്നൊരു ജോലി കിട്ടി.
ഇരവിന്‍ തണുപ്പിലും പകലിന്‍റെ വേവിലും
കരളെന്‍റെതൊരുപോലെ ചുട്ടുനീറി.
മരുഭൂവിലന്നങ്ങിനെ ഉഴലുന്ന വേളയില്‍
മലയാളി ഒരുവന്‍റെ കൂട്ട് കിട്ടി.
എരിവുള്ള നൊമ്പരക്കഥകള്‍ പരസ്പരം
ഇരുവരും കൈമാറി നാള്‍കള്‍ നീക്കി.
കരയും സുഹൃത്തിന്‍റെ കഥകള്‍ ശ്രവിക്കവേ
കരയാതിരിക്കാന്‍ കഴിഞ്ഞതില്ല.
കര കാണാക്കടലില്‍ പെട്ടുഴലുമാ മര്‍ത്യന്നു 
ഒരു താങ്ങ് നല്‍കുവാനാശ തോന്നി .
അര മുറുക്കീട്ടു സ്വരൂപിച്ചതിന്മേലെ
അരികത്തെ ഫ്ലാറ്റിന്നു കടമായെടുത്തതും
കരതലത്തേക്ക് ഞാന്‍ കടമായ്‌ കൊടുത്തുപോയ്‌
കനിവിന്‍റെ നൊമ്പരക്കാഴ്ച പോലെ.
മൃതുവായ് ചിരിക്കുന്ന സാധുവാ മര്‍ത്യന്നു
കൊതുകിന്‍റെ മനമുള്ളതാരറിഞ്ഞു?
പൊടിപോലും കണ്ടില്ല പിന്നെയാ പഹയന്‍റെ
കടവുളേ നീയെന്നെ കയ്യോഴിച്ചു!
കടവും പെരുത്തിട്ടു മാനവും പോയി ഞാന്‍
കടലും കടന്നിങ്ങു കുടിലിലെത്തി.
തീര്‍ന്നതില്ലതുകൊണ്ടുമൊന്നുമെന്‍ കഷ്ടത
വാര്‍ന്നു പോയീടുന്നെന്‍ ചോര നീരും.
കൊടി പിടിച്ചീടുന്നു കുടിലിന്‍റെ മുമ്പിലെന്‍
കടമുള്ള മാനുജ കൂട്ടമൊന്നായ് !
ജീവിതം തേടിയങ്ങക്കരെ പോയ ഞാന്‍
ജീവച്ഛവം പോലെയായി മാറി !
കനിവിന്‍റെ കേദാരമായുള്ളോരീശ്വരാ,
കാതില്ലേ കേള്‍ക്കാന്‍ നിനക്കിതൊന്നും ?

Saturday, October 6, 2012

നരകഭാഷാഭ്രമം


കിളി പോലെയെന്മകനുമിംഗ്ലീഷ് ചിലയ്ക്കണം 
ചെളി കേറിയെന്മനം കലുഷമായി. .
നഗരത്തിലിംഗ്ലിഷ് സ്കൂളൊന്നു കണ്ടെത്തി
മകനെയതില്‍ ചേര്‍ക്കുവാന്‍ കളമൊരുക്കി.

കെട്ടിട ഫണ്ടിനാണെന്നുള്ള പേരിലാ-
യിട്ടു കൊടുക്കേണ്ടി വന്നു പത്ത്.
ഫീസായി പതിനഞ്ചു കൂടാതെ വേറെയും
ഫ്യൂസൂരി വിട്ടെന്നെ കശ്മലന്മാര്‍!

ആംഗലം വശമാക്കും കുഞ്ഞിനെയോര്‍ത്തു ഞാന്‍
തേങ്ങല്‍ അടക്കിയെല്ലാം സഹിച്ചു.
ആദ്യത്തെ നാളിലേ കിട്ടിയെന്‍ പൂമോന്
വാദ്ധ്യാരുടെ വകയായി രണ്ടു കൊട്ട്.
സായിപ്പിന്‍ ഭാഷയില്‍ മൂത്രമൊഴിക്കുവാന്‍
ആയില്ല എന്‍മകന്നന്നു ചൊല്ലാന്‍!

കാറ്റെന്നെഴുതീട്ടു കാറ്റെന്നു വായിക്കാ-
മൂറ്റമായ് മലയാള ഭാഷയെന്നും.
പൂച്ചയെന്നര്‍ത്ഥം ലഭിക്കുവാന്‍ സീയേറ്റി
പുച്ഛമാം ഇംഗ്ലീഷിതാകെ നാറ്റി!
നാശമീയിംഗ്ലീഷ് ഭോഷനാക്കിയെന്നെ
ഭൂഷണമല്ലാ നമുക്കിതൊട്ടും.
വണ്ടിക്കു കൂലിയും, യൂണിഫോം, പുസ്തകം
തെണ്ടി ഞാന്‍ പലവകച്ചിലവിനായി.
കടമേറെ പെരുകീട്ടു രക്ഷയില്ലെന്നായി
കുടിലതും വില്‍ക്കേണ്ട ഗതിയിലായി

നരകഭാഷാ ഭ്രമത്താലെയിന്നു ഞാ-
നരനാഴിയരിശിന്നു തെണ്ടിയായി.   

ബാധയിമ്മാതിരിയേല്‍ക്കും ജനത്തിനെ
നാഥനാം ദൈവം തുണച്ചിടട്ടെ!

Wednesday, September 26, 2012

തലച്ചായം

ഒരു നാള്‍ ബസ്സില്‍ യാത്രാവേളയി-
ലൊരുവന്‍ ചൊന്നൂ നല്ലൊരു കാര്യം.
'ചായമൊരിത്തിരി മുടിയില്‍ തേച്ചാല്‍
പ്രായമൊരൊത്തിരി കുറവായ്‌ തോന്നും'

വീടിനു മുമ്പില്‍ക്കൂടെ നടക്കും
മുടിയൊന്നായി നരച്ചൊരു ചേട്ടന്‍
ഖദറിന്‍ ഷര്‍ട്ടും വേഷ്ടിയണിഞ്ഞു
ലെതറിന്‍ ചപ്പലുമിട്ടാ ചേട്ടന്‍.

ഇന്നലെ വരെയും നല്ലൊരു കിഴവന്‍
ഇന്നത കണ്ടീലെന്തു ചെറുപ്പം!
ചായം തന്നുടെ മികവ് പരത്താന്‍
മായാമന്ത്രമതെന്തിനു വേറെ?

ഐഡിയ കേട്ടതു പാടെയെനിക്കും
ഗോഡിനെ തോല്‍പ്പിച്ചീടണമെന്നായ്!
പാടി ഗോദ്രേജപ്പന് സ്തുതിയും
ഓടി പാക്കെറ്റൊന്നു ലഭിക്കാന്‍ .

പൊടിയില്‍ പാതിയെടുത്തു കലക്കി
മുടിയില്‍ തേക്കാന്‍ നോക്കിയ നേരം
മുടിയില്ലെന്നൊരു സത്യമറിഞ്ഞു
അടിയന്‍ വിരല് കടിച്ചന്നേരം.

മൊട്ടത്തലയില്‍ ചായം തേച്ചാല്‍
വട്ടാണിവനെന്നാളുകള്‍ പറയും.
അക്കിടി പറ്റിയ കാര്യമതോര്‍ത്തു
ഇക്കിളി തോന്നുമതോര്‍ക്കുന്നേരം!

സ്രഷ്ടാവപ്പനെ തോല്‍പ്പിച്ചീടാന്‍
സൃഷ്ടിയൊരുത്തനുമാവില്ലല്ലോ .
അടിയറ വെച്ചു പെരിയ വിചാരം
അടിയന്‍ തോല്‍വിയുമേറ്റ്പറഞ്ഞു .

വിലയില്ലാത്തൊരു വസ്തുവിതല്ലോ
തലയില്‍ നട്ടാലെന്തൊരു ചന്തം !
വ്യര്‍ത്ഥമതൊന്നും ഭുവനിയിലില്ല
അര്‍ത്ഥമറിഞ്ഞു പ്രയോഗിച്ചീടീല്‍..

Tuesday, September 18, 2012

The Day I Saw God

My days at college, I suppose, were the hardest days I met with in my life. One day, after having had a wholly bitter day without much stuff in my bowels, I felt very much exhausted. To let the following daybreak as well to follow suit was too hard to think of. So I thought it expedient to borrow ten rupees from a friend of mine staying in the nearby hostel. It was around 8.30 pm. At the entrance of the hostel the very thought of my having no visible source to repay the sum began to prick me from within and pull me from behind. I succumbed to the delicacy of the situation and I traced back my steps. On being back to my dwelling, the thought of having no means for the next day and the air from within the bowels concertedly began to intensify their onslaughts on me. I again set out with a two-celled torch borrowed from a friend to meet another friend to borrow money. But the very same Satan that pricked me from within and pulled me from behind on the previous occasion still made me still. Hopelessly I retreated. On just crossing the volley-ball ground of the Training College enroute my way, it occurred to me that I had crossed something that looked like a currency note that lay on the ground. I traced back my steps and focussed the feeble light of the torch against that object. Hurrah! It was a ten-rupee note! Without giving any regard to the ethics that it actually belonged to someone else, I returned to my dwelling with the belief that it was none other than God Himself that appeared before me in the guise of a ten-rupee note.

Saturday, August 11, 2012

വേര്‍പാട്‌

വിട്ടകന്നിട്ടകന്നിട്ടാളുകള്‍ പിരിയുന്ന നേരം
ഒട്ടും വേവലാതി നിനക്ക് വേണ്ടാ, പോയിടട്ടെ.
കെട്ടിയിട്ടതല്ല നിന്‍ വിധി അവരുമായി
കേട്ടോ, അര്‍ത്ഥമില്ലതിനവര് മൊത്തം മോശമെന്ന്
നിന്റെ കഥയില്‍ ഭാഗമാവരുടെ തീര്‍ന്നുവെന്നേ
എന്‍റെ പൊന്നുമോനേ, കാര്യമെന്നതിനര്‍ത്ഥമാകൂ.

Wednesday, January 18, 2012

Craze for Money

Craze for money
That tastes like honey
Has made so many
Without a penny

Ill-earned wealth
Is nothing but filth
That spoils one's health
On this lovely earth