Friday, July 31, 2015

ഘൌരീ വാപസി

സ: ഗൌരിയമ്മ പഴയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചു വരുവാന്‍ ഒരുങ്ങി നില്‍ക്കുന്നതാണ് പശ്ചാത്തലം. സഖാവ് മര്‍ഹൂം കൃഷ്ണപിള്ളയുടെ ജന്മദിനത്തില്‍ ആണ് തരിച്ചു പഴയ പാളയത്തിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

മുര്‍ത്തദ്ദന്നായ ഗൌരി ഗര്‍ത്തത്തില്‍ വീണ നേരം
കര്‍ത്തവ്യ ബോധമെത്തി ദീനിലായല്ലോ - റബ്ബേ
എര്‍ത്തില്‍ നിന്നങ്ങു  പോകും മുമ്പ് വന്നെത്തി.
പിള്ള തന്‍ ജന്മനാളില്‍ തള്ളയെ താങ്ങി നിര്‍ത്തി
കള്ളന്മാര്‍ സാക്ഷിയായിട്ടുള്ളിലുള്‍ക്കൊണ്ട് - ചൊല്ലും
കൊള്ളക്കാര്‍ പേരിലന്നു ശഹാദത്തന്നേരം.
****************************************
സാങ്കേതിക പടങ്ങളുടെ അര്‍ത്ഥം.

മുര്‍ത്തദ്ദ് = മതഭ്രഷ്ട
ദീന്‍ = മതം 
ശഹാദത്ത് = സത്യവാചകം
ഒരാള്‍ മറ്റൊരു മതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് വരുന്ന നേരത്ത് ചൊല്ലുന്ന സത്യവാചകം അര്‍ത്ഥം ഉള്ളിലുള്‍ക്കൊണ്ടു നാവു കൊണ്ട് സാക്ഷികള്‍ മുമ്പാകെ വെളിവാക്കി പറയേണ്ട ഒരു സത്യവാചകം ഉണ്ട്. അതുപോലെ തന്നെ മതഭ്രാഷ്ടനായ ആള്‍ തിരിച്ചു പഴയ മതത്തിലേക്ക് തിരിച്ചു ചെല്ലുമ്പോഴും.

കശാപ്പുകാരന്‍റെ പോത്തിനോട്

പെരുന്നാളിന് കശാപ്പു ചെയ്യാന്‍ വേണ്ടി കൊണ്ടുവന്നു നിര്‍ത്തിയ ഒരു പോത്തിന്‍റെ ചിത്രവും അതില്‍ പോത്ത് ആത്മഗതം ചെയ്യുന്നതായി ഇപ്രകാരം ഒരു കാപ്ഷനും കണ്ടു. "മാസം കാണുമോ? ഓടാനാണ്" ആ പോത്തിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണിത്. കഴിഞ്ഞ 16-07-15-ന് അമാവാസി ദിനായിരുന്നുവല്ലോ. നഗ്ന നേത്രം കൊണ്ട് പുതുചന്ദ്രക്കല കാണാന്‍ സാധ്യതയില്ലാത്ത ദിവസവും ആയിരുന്നു. അതാണ് പശ്ചാത്തലം

അമാവാസി ദിനത്തിലമ്പിളി കാണാന്‍ വഴിയില്ല,
ഇമാമീങ്ങള്‍ പലരും കണ്ടതാമെന്നിട്ടും - പലകുറി
കൂട്ടായ് കാപ്പാടിലും നാമോര്‍ക്കണം പോത്തേ!

ഓടീട്ടും രക്ഷയില്ല, പോത്തിന്‍ പുറത്തു കേറി
കാലന്മാര്‍ കത്തിയുമായ്‌ കാത്തു നില്‍പ്പുണ്ട് - പിറകില്‍
കോലായില്‍ നാക്കു നീട്ടിയടന്തുവാനായീ.

ആയുസ്സൊരു നാള് കൂടി നീട്ടിക്കിട്ടേണമെങ്കില്‍
അക്കാണും കമ്പിവേലിക്കപ്പുറം പൊയ്ക്കോ - അവിടെ
അമ്പിളി കാണുവാനൊരു നാള്‍ കഴിയേണം.

ശിരോവസ്ത്രം

പശ്ചാത്തലം: ഈ വര്‍ഷം CBSE-യുടെ മെഡിക്കല്‍ എന്ട്രാന്‍സ് പരീക്ഷയില്‍ ശിരോവസ്ത്രമണിഞ്ഞ് പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി. ശിരോവസ്ത്രത്തിനുള്ളില്‍ കോപ്പിയടിക്കാനുള്ള വസ്തു ഒളിപ്പിച്ചു വയ്ക്കും എന്ന ഭീതിയാലാണത്രേ ഇങ്ങിനെയൊരു നിര്‍ദ്ദേശം ഉണ്ടായത്. അതിനെപ്പറ്റി ഞാന്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചതാണ് ഇത്.

തലയ്ക്ക് മേല്‍ തട്ടമിടുന്ന കാര്യം
വിലക്കി മേല്‍ക്കോടതി വിവസ്ത്രയായി.
വിവസ്ത്രരായ് ഹാളില്‍ വരേണമെന്നും
വിധിക്കുമോ കോടതിയെന്നു പേടി.
വിരുതുള്ള പിള്ളേര്‍ക്ക് കോപ്പി ചെയ്യാന്‍
വിവസ്ത്രരായാലും പ്രശ്നമുണ്ടോ?
ചിന്തിക്കയാണേലൊരു പാട് കാര്യം
അന്തമില്ലാതെ കിടക്കയല്ലോ!
വിധിയൊന്നിതിമ്മാതിരിയിട്ടയാളെ
വിവരിച്ചിടാം നമ്മള്‍ക്കിപ്രകാരം
തലയ്ക്കകത്തിരി മലം കലര്‍ന്നാല്‍
മുലയും മറക്കേണ്ടയെന്നു ചൊല്ലാം.



തൊപ്പിക്കുട (മാപ്പിളപ്പാട്ട്)

രചനാ പാശ്ചാത്തലം: വളരെ പ്രായം ചെന്ന ഒരു ഫെയ്സ്ബുക്ക് സുഹൃത്ത് ഒരു അഭിപ്രായ പ്രകടനം നടത്തിയത് കണ്ടു, "നമ്മുടെ ഇന്നത്തെ  ശീലക്കുടകള്‍ക്ക് ഒന്നും തന്നെ നമ്മുടെ പഴയ കാലത്തെ തൊപ്പിക്കുടയോളം  (ഓലക്കുട)) ഗുണമില്ല കേട്ടോ" അതിന്ന്‍ ഞാനിട്ട കമന്‍റാണിത്.അതില്‍ നേരിയ ഒരു എഡിറ്റിംഗ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ  21-07-15-ന് രചിച്ചതാണ്. പല രചനകളും  ഇതിന്‍റെ സാങ്കേതികത വശമില്ലാത്ത  കാരണം ബ്ലോഗില്‍ കുറിച്ചിടാന്‍ പറ്റിയിട്ടില്ല. ഇന്ന് കുറച്ചു പരിശ്രമിച്ച ശേഷം അത് ബ്ലോഗില്‍ ഇടുകയാണ്.

തൊപ്പിക്കുട തന്‍ പോരിശയെപ്പറ്റി
അപ്പൂപ്പനാമൊരുവാന്‍ ഗമയില്‍ ചൊന്നേ,
'ഇപ്പോള്‍ ലഭിക്കുന്ന കുടകളൊന്നും
തൊപ്പിക്കുടയോളം ഗുണമില്ലെന്നേ'
അപ്പൂപ്പനപ്പോളത് മൊളിന്തെന്നാലും
ഇപ്പോള്‍ ഫിക്റ് വന്നത് ശരിയല്ലല്ലോ.
എപ്പോള്‍ ഉദിച്ചീ ആശയം മനസ്സില്‍?
അപ്പൂപ്പനാം ഞാനും കുഴങ്ങിപ്പോയേ.
തൊപ്പിക്കുടയുമായ് കയറാന്‍ ബസ്സില്‍
ഉപ്പാ കഴിയില്ല പടച്ചോനാണേ!
തൊപ്പിക്കുടയുമായ് ബസാറില്‍ ചെന്നാല്‍
അപ്പോള്‍ കമന്‍റൊന്നങ്ങിതു പോല്‍ കിട്ടും,
'ഓലപ്പുരയൊന്നു തലയില്‍ കേറ്റി
കോലക്കെടായൊരുവന്‍ വരുന്നത് കണ്ടോ!

എരപ്പേ ഇതും കൊണ്ട് കടക്ക് വേഗം 
'കുരിപ്പേ  മനുഷ്യരെ സുയിപ്പാക്കല്ലേ'.
തൊപ്പിക്കുടയിപ്പോള്‍ കണി കാണാനും
തപ്പി നടന്നാലും ലഭിക്കില്ലെങ്ങും.
അപ്പം ലഭിക്കുന്ന പണിയാണേലും
അപ്പണിയെടുക്കുവാന്‍ വരില്ലായാരും.
ഇപ്പോള്‍ പുരാവസ്തു ഗണത്തില്‍ ചേരും
തൊപ്പിക്കുടയെന്നു ധരിച്ചു കൊള്‍ക.


പെപ്സി എത്ര നല്ല പാനീയം!

രചനാ പശ്ചാത്തലം: പെപ്സിയുടെ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഒരു യുവാവ് തന്‍റെ സുഹൃത്തിന്‍റെ കൂടെ ഒരു ഹോട്ടലില്‍ കയറി. സുഹൃത്ത് കുടിക്കാന്‍ വേണ്ടി രണ്ടു പെപ്സിക്ക് ഓര്‍ഡര്‍ ചെയ്തു. അപ്പോള്‍ അതിഥിയായ സുഹൃത്ത് അത് നിരസിച്ചു. വളരെ നിര്‍ബ്ബന്ധിച്ചിട്ടും അയാള്‍ പെപ്സി കുടിക്കാന്‍ വിസമ്മതിച്ചു. ടിയാന്‍ പറഞ്ഞു, ഞാന്‍ ഒരിക്കലും പെപ്സി കുടിക്കാറില്ല'  'നിങ്ങളൊന്നും ഈ കാലത്ത് ജീവിക്കേണ്ടവനല്ല എന്ന് ആതിഥേയന്‍ പറഞ്ഞു. ആട്ടെ, എന്താണ് നിങ്ങള്‍ ഇത് കുടിക്കാത്തത് എന്നൊന്ന് പറഞ്ഞു തരാമോ? അപ്പോള്‍ ടിയാന്‍ ഇപ്രകാരം പ്രതിവചിച്ചു, സുഹൃത്തേ, ഞാന്‍ ഗള്‍ഫില്‍ പെപ്സിയുടെ ഫാക്ടറിയില്‍ ജോലി ചെയ്ത ആളാണ്‌. അവിടെ ഡ്യൂട്ടി ചെയ്യുമ്പോള്‍ ഗം ബൂട്ടും ഗ്ലൌസും  ഇടണം. ഒരു ദിവസം അല്‍പ സമയം ഇവയൊന്നും ഇടാതെ ജോലി ചെയ്യേണ്ടി വന്നു. കൈകളിലും കാലിലും ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ പൌഡര്‍ പുരണ്ടു പോയി. വൈകീട്ട് താമസ സ്ഥലത്തു എത്തിയപ്പോഴേക്കും എന്‍റെ കൈകാലുകള്‍ പോള്ളലേറ്റ മാതിരി വ്രണമായിപ്പോയി. അപ്പോഴാണ്‌ എനിക്ക് ബോധ്യമായത് പെപ്സി എത്ര മാരകമാണെന്ന്. ഇത് കേട്ട പാടേ ആതിഥേയനും കുടിക്കാന്‍ തുടങ്ങിയ കുപ്പി ബേസിനില്‍ ഒഴിച്ചു കളഞ്ഞു. നമ്മുടെ മക്കളോടും പേരമക്കളോടും ഇതിന്‍റെയും നമ്മള്‍ ഉപയോഗിക്കുന്ന മറ്റു ബേക്കറി ഉത്പന്നങ്ങളുടെയുമൊക്കെ ദോഷവശങ്ങള്‍ പറഞ്ഞു കൊടുത്താലും അവര്‍ എതിര്‍ക്കും. ഇനി അനുഭവത്തില്‍ നിന്ന് പഠിക്കുക തന്നെ വേണ്ടിവരും ഈ സ്വഭാവം മാറണമെങ്കില്‍. 

പെപ്സിയെ കുറ്റം പറഞ്ഞു പോയാല്‍ 
കുട്ടികള്‍ എന്നെക്കയര്‍ത്തു കേറും 
അപ്സെറ്റായ് വാക്കുകള്‍ കേട്ട പാടേ
കുടിനീരിനിതിലേറെ മെച്ചമെന്ത്?
പെപ്സി കുടിച്ചു വളര്‍ന്നതല്ലേ
കുഞ്ഞായ നാള്‍ തൊട്ടു ഞങ്ങളെല്ലാം?
എന്നിട്ടും ചൊല്ലുന്നു നിങ്ങളെല്ലാം
പെപ്സിയീത് വിഷമാണതെന്ന് നിത്യം.
എല്ലുകള്‍ എല്ലാം ദ്രവിച്ചു പോകും
എന്നെല്ലാം നിങ്ങള്‍ പറഞ്ഞതല്ലേ?
എല്ലൊന്നുമില്ലാതെ പിന്നെ ഞങ്ങള്‍ 
എങ്ങിനെയിങ്ങനെ  നൃത്തമാടും?
എന്നൊന്ന് ചൊല്ലാമോ നിങ്ങളിന്ന്
തെന്നിക്കളിക്കാതെ നിങ്ങളിന്നു?
ബഹുരാഷ്ട്ര ഭീമന്‍ അതെന്നു ചൊല്ലി
ബഹുദൂരം നിങ്ങള്‍ നടന്നതല്ലേ?
എന്നിട്ടും വാഴുന്നീ പെപ്സിയെന്നും
എജമാനനായിട്ടിന്നോളമായി.
അവസാനം മക്കള്‍ പറഞ്ഞു നിര്‍ത്തി
അച്ഛനാണെന്നൊന്നും നോക്കുകില്ല 
മൂച്ചിപ്പിരാന്തങ്ങു  മാറ്റിയേക്കും.