Wednesday, December 14, 2016

ചൂല് പിടിച്ച വൈമാനികന്‍


_________________________________________

ചിന്തയുദിക്കും നേരത്തെന്നും
മന്ദനൊരുത്തന്‍ കഥയോര്‍ക്കുന്നു

മക്കാനിപ്പണി ചെയ്തൊരു ചെക്കന്‍
ചുക്കാനേന്തിയ കഥയിതു കേള്‍ക്കൂ.

റിപ്പയറെങ്ങിനെയാക്കാം റേഡിയോ
മൂപ്പന്നൊരു നാള്‍ ബുക്ക് ലഭിച്ചു.

വയറുകളൊക്കെ കണക്റ്റായപ്പോള്‍
ചായക്കടയിലിരുന്നത് മൂളി.

ഇമ്മിണി വല്യൊരു സയന്‍റിസ്റ്റായി
ചുമ്മാതങ്ങ് ധരിച്ചു വശായി.

ഒരു നാളവനൊരു ബുക്ക് ലഭിച്ചു
പെരിയ വിമാനമതെപ്പിടിയോട്ടാം.

ഒന്നു പരീക്ഷണമോടിക്കാനായ്
പൊന്നേയെങ്ങിനെ ചാന്‍സ് ലഭിക്കും?

വേലകള്‍ പലവകയന്വേഷിച്ചു
ചൂലന്‍ പണിയില്‍ കേറിയൊരു നാള്‍

ചൂലും കൊണ്ട് വിമാനത്തില്‍ പോയ്‌
വേലയെടുക്കും നേരത്തൊരു നാള്‍.

ബുക്കിലെ നിര്‍ദ്ദേശത്തില്‍ കണ്ടു
ഞെക്കൂ സ്റ്റാര്‍ട്ടാക്കാനിതു ബട്ടണ്‍.

പെട്ടെന്നങ്ങു വിമാനം സ്റ്റാര്‍ട്ടായ്
പൊട്ടനുമാവേശത്താല്‍ തുള്ളി.

പൊന്തി പറക്കണമെന്നാ മോഹം
പൊന്തി മനസ്സില്‍ വന്നന്നേരം.

ബട്ടണ്‍ പച്ചയമര്‍ത്തിയ നേരം
പെട്ടനെ വാനിലുയര്‍ന്നത്‌ പൊങ്ങി.

എങ്ങിനെ താഴെയിറക്കും ചിന്ത
തിങ്ങിനിറഞ്ഞു മനസ്സില്‍ വിങ്ങി.

ബുക്കില്‍ നോക്കിയ നേരം കണ്ടു
ചെക്കാ, വോള്യം രണ്ടിലതുണ്ട്.

എന്തിനു പറയണമീ വിഡ്ഢി കൂഷ്മാണ്ടന്‍റെ
മന്ദന്‍ കഥകളിനിയെന്‍ പ്രിയ തോഴര്‍കളേ!
പീഎമ്മായ് പെരച്ചനടിച്ചിവന്‍ വന്നെങ്കിലും
പൌരുഷം തീണ്ടീട്ടില്ലാ മണ്ടനാണെന്നോര്‍ക്കണേ!
മണ്ടനാം നാമെങ്ങനെ താഴെയിറങ്ങും ചിന്ത
കുണ്ഠിതപ്പെടുത്തുന്നൂ മണ്ടന്മാര്‍ സഹായിക്കൂ!


രണ്ടരയാണ്ട് പറക്കാനായി-
ഇന്ധനമില്ലിതിലെന്തിനി ചെയ്യും?

മണ്ടന്മാരിങ്ങോടി വരേണം
രണ്ടാം ചാന്‍സിനി വേണ്ടയൊരെണ്ണം

നീന്തലിനില്ലാ പോസ്റ്റല്‍ ട്യൂഷന്‍
കുന്തവുമറിയില്ലിക്കൂട്ടര്‍ക്ക്.

അക്കിടി പറ്റിയ കാര്യമതോര്‍ത്തി-
ന്നിക്കിളിയാവുന്നിന്ത്യക്കാര്‍ക്ക്.


ശരണമതൊന്നു വിളിച്ചിനിയാടി
പിരിയാമിന്നീ തുള്ളല്‍ പാടി.

Sunday, December 11, 2016

കച്ചവടക്കാരിയോട്:


കച്ചവടം മെച്ചമാക്കാന്‍ പാട്ടുകാരനെ വേണ്ടേ?
മെച്ചമേറും കാക്കയൊന്നു കാത്തിരിക്കുന്നുണ്ടേ!

അഷ്ടിയായതിനുള്ള വകയായ് വല്ലതും തന്നേക്ക്
ശിഷ്ടകാലമേറെയില്ലിനി ഒന്നിതും ശ്രവിക്ക്.

മഞ്ഞു വീണു വിറക്കയാണിഹയെന്നതും നീയോര്‍ക്ക്
കഞ്ഞിയല്‍പ്പം കിട്ടുവാനാണെന്‍റെയീ നല്‍ പോക്ക്.

മക്കളൊക്കെ വളര്‍ന്നു വലുതായ് ദൂരെയായിപ്പോയി
പൂക്കളും വര്‍ണ്ണങ്ങളൊക്കെ വിട്ടകന്നു പോയി!

മോദിയാം ദജ്ജാല് ചെയ്യും ചെയ്തികള്‍ കണ്ടിട്ട്
പൂതിയില്ലാതായി നില്‍ക്കാന്‍ നാട്ടിലിനി ചെന്നിട്ട്.

വമ്പനാകും രാജ്യമെന്ന് തട്ടിവിട്ടും കൊണ്ട്
അംബയാനിമാരെയൊക്കെ തോളിലേറ്റിക്കൊണ്ട്

എന്ത് പാതാളത്തിലേക്കാമിന്ത്യ തന്‍ പോക്കിന്നു?
ചിന്തയറ്റു കിടപ്പതാം വിഷണ്ണനായിട്ടിന്ന്.

അല്ലയോ ജീവിക്കുവാനായ് ജോലിചെയ്യുന്നോളേ,
ഇല്ലയോ നിനക്കിതൊന്നും ചിന്ത തെല്ലും മോളേ? 

പട്ടിണിപ്പാവങ്ങളേറെ ഞെരുങ്ങിടുന്നെന്‍ നാട്
പട്ടി പെറ്റത് പോലെയുള്ളൊരു നാശമായ കൂട്!

ഹിന്ദുവെന്ന നല്ല സംസ്കൃതിയൊക്കെ നാശമാക്കി
ജന്തുവൊന്നു വന്നു കൊണ്ടതു മൊത്തമായ്‌ കലക്കി.

വേദന കടിച്ചു തിന്നിട്ടാകെ ചിത്തം നീറി
സാധനയതക്കെയും തീ നാളമേറ്റു കോറി.

കഷ്ടതയൊട്ടേറെ പേറി നേടിയ സ്വാതന്ത്ര്യം
ദുഷ്ട ദജ്ജാലിന്‍റെ കയ്യാലായി പാരതന്ത്ര്യം!

അന്യ നാട്ടില്‍ നിന്നു കൊണ്ടിട്ടാവതും നീ ചെയ്യ്‌
വന്യജീവിയെ അകറ്റാനായൊരുക്ക് മെയ്യ്.
LikeShow more reactions
Comment

Saturday, December 10, 2016

തെണ്ടിയോട്ടം (ഓട്ടം തുള്ളൽ)



മെച്ചപ്പെട്ട ചരക്കൊരു പാട്
കച്ചവടത്തിനിറക്കിയൊരുത്തി.
മിച്ചം വല്ലതുമുണ്ടേലൊന്നെൻ
കൊച്ചിനു വാങ്ങാമെന്നു നിനച്ചു.

പിച്ചക്കാരൻ പോലെയൊരുത്തൻ
കൊച്ചിനൊരെണ്ണമിതെങ്ങിനെ വാങ്ങാൻ!
വിൽക്കാനുള്ള ചുരീദാറൊന്ന്
നോക്കാൻ കയ്യിലെടുത്തതു പാടേ

മുക്കാലുണ്ടേലല്ലാതൊന്നും
നോക്കാൻ പറ്റില്ലെന്നവളോതി.
വാക്കതു കേട്ടതുപാടേ ഞാനും
നാക്കു തരിത്തു വിയർത്തു കുളിച്ചു.

പെൻഷനൊരിത്തിരി വന്നതു ബാങ്കിൽ
ടെൻഷൻ കൂട്ടാനായി കിടപ്പൂ.
അച്ഛനതൊന്നൊരു നാളു പറഞ്ഞു
സ്വച്ഛത നേടാൻ പോകുന്നിന്ത്യ.

അച്ഛാ ദിൻ ആനേവാലാ ഹേ
കൊച്ചേ പേടിക്കാനിനിയില്ല.
അച്ഛൻ തന്നുടെ വാക്കതു കേട്ടു
മെച്ചം തന്നെയതെന്നു ധരിച്ചു.

കൊച്ചുകളെല്ലാം ഹർഷം പൂണ്ടു.
മൂച്ചിക്കൊമ്പിലൊരൂഞ്ഞാൽ കെട്ടി.
കള്ളിലൊരൽപം സേവിച്ചാലും
കള്ളം പറയില്ലെന്നുടെയച്ഛൻ.

വെള്ളം പോലെയതമ്മയ്ക്കറിയാം
പിള്ളേർക്കെല്ലാം നന്നായറിയാം.
അച്ഛനെ നമ്പിയ കാരണമിന്നു
മിച്ചം വന്നതു ദണ്ഡം മാത്രം!

ഉള്ളൊരു സ്വസ്ഥത പോയി മറഞ്ഞു
വെള്ളം വായിൽ വറ്റിവരണ്ടു.
കാശിനു ഗതിയില്ലാതായിന്നു
റേഷൻ കടയിലുമരിയില്ലാതായ്.

വരിയിൽ പോയിട്ടെന്നും നിൽക്കും
പിരിയാൻ നേരം ബാങ്കർ പറയും
തരിയും കാശിനിയില്ല സുഹൃത്തേ!
വരിയില്‍ നാളെയുമൊന്നു ശ്രമിക്കാം.

പിരിശത്തോടവൻ ചൊന്നതു മൂലം
അരിശമടക്കി മടങ്ങിപ്പോന്നു.
തെണ്ടി നടന്നു കുഴങ്ങീയൊരു നാൾ
രണ്ടായിരമൊരു നോട്ട് ലഭിച്ചു.

മുണ്ടു മടക്കിക്കെട്ടീട്ടോടി
രണ്ടു കിലോയരി വാങ്ങാനായി.
രണ്ടായിരമതു നൽകിയ നേരം
വേണ്ടാ! ചില്ലറയില്ലെന്നരുളി.

മക്കാനിപ്പണി ചെയ്തൈരു തുച്ഛൻ
ഇക്കോലത്തിലുമാക്കി നാടിനെ!
കള്ളപ്പണമതിലാറാടിയവര്‍
വെള്ളപ്പണമായൊക്കെയൊതുക്കി.


വീമ്പു പറഞ്ഞു നടപ്പുണ്ടിനിയും
അമ്പതു നാളിൽ നാടിതു വമ്പൻ!
നമ്പാന്‍ പാടില്ലീയൊരു തന്തയെ
അമ്പേ നമ്മുടെ കാര്യം പോക്ക്!

Tuesday, November 29, 2016

നാമലോപവിന


ഷേക്സ്പീയറെന്ന മഹാന്‍റെ പേരോ
ശേഷപ്പ അയ്യരാം ചൊല്ലിയാരോ
ഭോഷനാമൊരുവന്‍ അതേറ്റു പാടി 
ശേഷിച്ച മുസല്‍മാന്‍ വിരണ്ടുമോടി
മാഷേ അത് ശരിയല്ലവന്‍റെ നാമം 
ഷെയ്ഖ്‌ പീറെന്നായിരുന്നു നൂനം.
കേട്ടുനിന്നോര്‍ പലരുമേറ്റു പാടി
നാട്ടുകാര്‍ പക്ഷം പിടിച്ചു ചാടി.
വാക്കേറ്റമായി കലികാലമായി

ഷോക്കേറ്റ പോലെ തളര്‍ന്നുപോയി!
വെട്ടായി കുത്തായി നാശമായി
വട്ടായി നാട്ടുകാരോട്ടമായി.

സ്വര്‍ഗ്ഗമാമെന്‍ ഭൂമിയാകെ മാറി
വര്‍ഗ്ഗീയ ലഹളയാലാകെ നാറി

മര്‍ത്യരേ നിങ്ങള്‍ക്കിതെന്തു പറ്റി?
വ്യര്‍ഥമാം വേലകള്‍ ചെയ്തുകൂട്ടി?
നാമലോപം ചെയ്ത ഹാനി കൊണ്ടു
നാനാ മതസ്ഥര്‍ തലയറ്റുരുണ്ടു.
ശേഷപ്പയായാലതിലെന്തു ലാഭം?
ഷെയ്ഖ് പീറായാലതിലെന്തു ചേതം?

Wednesday, November 2, 2016

മുഹമ്മദന്‍ ലോ


നമ്മുടെ തലാഖതിന്‍റെ കാര്യമെല്ലാം പോക്ക് !
തുമ്മിയാല്‍ തെറിച്ചു പോകും പോലെയുള്ള മൂക്ക്!
നിന്‍റെ മൊഴി ഞാന്‍ ചൊല്ലിയെന്നങ്ങുള്ളതായ വാക്ക്
എന്‍റെ റബ്ബേ, വീഴുകില്‍ ഇഫക്റ്റിലായ് തലാക്ക്!
വ്യക്തിനിയമമെന്ന പേരിലുണ്ട് പലവക ബാക്കി,
യുക്തിയില്ലാ പെണ്ണിനെയൊരു മൂലയിലുമാക്കി.
എന്തിനീ മുഹമ്മദന്‍ ലോ ആകെ ഗുലുമാലാക്കി
ചിന്തയില്ല പുരോഹിതന്മാരൊക്കെ നാശമതാക്കി.
എഴുതി വെച്ചതൊക്കെ മുസ്ഹഫിലുള്ളതല്ലെന്നോര്‍ക്ക്
കഴുതകള്‍ക്കത് തിരിയുകില്ലയെന്നതവരുടെയൂക്ക്.
ഇത്തരം നിയമങ്ങളൊക്കെ തള്ളണം നീയോര്‍ക്ക്
മേത്തരം കിതാബിലുള്ളത് തന്നെ പകരം ചേര്‍ക്ക്.
കാലമേറെയായി നമ്മള്‍ മൂടു താങ്ങി കൊടുത്തു
കോലമെല്ലാം കെട്ടുപോയി കേട്ടു കേട്ട് മടുത്തു
നാണമില്ല പുരോഹിതന്മാര്‍ കാര്യമേറ്റെടുത്തു.
കോണകത്തിലാക്കിയിട്ട് കെട്ടിയും കൊടുത്തു.
തുല്യ നീതിയെന്നരുളി പെണ്ണിനെ പറ്റിച്ചു
വല്യ തട്ടിപ്പും നടത്തി സകലരേം വഞ്ചിച്ചു
ഒട്ടുവളരെ കാര്യമെല്ലാ മര്‍ത്യരും ചിന്തിച്ചു
പൊട്ട നിയമമൊക്കെയും നാം മാറ്റുവാനുറച്ചു.

Tuesday, November 1, 2016

ഉടലും തലയും



വേണ്ടാത്ത ചിന്തകള്‍ തലയിലുദിക്കയാല്‍
വേണ്ടായിനിയിത്തലയെന്നു തോന്നി.

തലയൊന്നു മാറ്റുവാന്‍ കാശിനായിട്ടു ഞാന്‍
വില കെട്ട പണിയേറെ ചെയ്തു കൂട്ടി.
 

തലയിന്നു മാറ്റുവാന്‍ കാത്തിട്ടിരിക്കവേ
ഉടലിന്നു ചൊന്നു തല വേറെ വേണ്ടാ.

ഉടലിനെ മാറ്റുവാന്‍  ചിന്ത വന്നപ്പോഴേ
പിടലിക്ക് പെട്ടെന്നൊരു വീക്ക് കിട്ടി.

പിരിയാതെയിത്ര നാള്‍ പങ്കിട്ട ജീവിതം
പിരിയുവാന്‍ പറ്റില്ല ബോധ്യമായി.
കരയാതിരിക്കുവാന്‍ പറ്റില്ലൊരുത്തനും
പിരിയാത്തയിണയെ പറിച്ചെറിഞ്ഞാല്‍

മോശമിരു കൂട്ടര്‍ക്കുമുണ്ടെന്നതാകിലും
ലേശവുമില്ലിതില്‍ എന്‍റെ ദോഷം.
ഭോഷമാമിത്തരം ചിന്തകള്‍ വെച്ചു നീ
നാശത്തിലേക്ക് പോയ്‌ വീണിടൊല്ലാ!


സ്വാര്‍ത്ഥലാഭത്തിനായല്ലയോ മര്‍ത്യരേ
വ്യര്‍ത്ഥമാം മോഹങ്ങള്‍ പേറിടുന്നു?
വീര്‍പ്പിച്ചു കാര്യങ്ങള്‍ നാശത്തിലാക്കാതെ-
യര്‍പ്പണം ചെയ്യേണ്ടവരല്ലെ നമ്മള്‍?

Monday, October 31, 2016

കേരളമൌലിദ് 2016 (2)


അന്തമില്ലാത്തൊരുത്തി സ്വര്‍ഗ്ഗത്തില്‍ പോയി വന്നു!
മുന്തിയ കാഴ്ചകള്‍ കണ്ടെന്നെല്ലാം ചൊല്ലിടുന്നു!
ഇന്ധനത്തിന്നു പകരം മന്ത്രങ്ങള്‍ ചൊല്ലിയെന്നും,
അന്തമില്ലാത്ത മൊല്ല വണ്ടിയോടിച്ചുവെന്നും.
കോടി പതിനായിരത്തില്‍ മേഘത്തെ പൊക്കിനിര്‍ത്തി
നാടോടി മൊല്ലയിന്നു വിഭ്രാന്തിയും പരത്തി.
ഓടിക്കോ മണ്ട വേണേലെന്നുള്ള ഘട്ടമെത്തി,
ഞൊടിയിട കൊണ്ടുതന്നെ ജാക്കിയില്‍ താങ്ങിനിര്‍ത്തി

എല്ലാ വക ചൊട്ടുവിദ്യകളൊക്കെയിട്ടവിയലാക്കി

വല്ലാത്തീ പോക്ക് കൊണ്ടിട്ടാകെയും ഭ്രാന്തമാക്കി
പടച്ചോന്‍റെ നാടിതെന്ന പണ്ടാരപ്പേരുമാക്കി
വിടലങ്ങു വിട്ടുവിട്ടു കാര്യം എടങ്ങേറിലാക്കി!

മതമെന്ന മദമിളക്കി രാഷ്ട്രീയപ്പോരിളക്കി
ചിതയുമൊരുക്കിവച്ചു, മര്‍ത്യര്‍ക്ക് പേയിളക്കി
കഥയില്ലാക്കഥയിതോര്‍ത്ത് ചിത്തവും നാശമാക്കി
വ്യഥ പൂണ്ടിരുന്നു പോയി എല്ലാമിക്കോലമാക്കി
 
നിന്‍റെ മൌലിദ് നാളെയാണെന്ന കാര്യമോര്‍ത്തു

എന്‍റമ്മോ ഞാന്‍ കരഞ്ഞു കണ്ണീരൊരു പാട് വാര്‍ത്തു
എന്‍റെ ചിത്തം തകര്‍ത്തീ മാലയില്‍ വാക്കു കോര്‍ത്തു
അന്തം വിട്ടീട്ടു നിന്‍റെ കഴുത്തിലും ഞാനിന്നു ചാര്‍ത്തു.
-------------------------------------------------------------------------------
മൌലിദ് = ജന്മ ദിനം







Sunday, October 30, 2016

കേരളമൌലിദ് 2016



അന്തമില്ലാത്തൊരുത്തി സ്വര്‍ഗ്ഗത്തില്‍ പോയി വന്നു
ഇന്ധനം ഫാത്തിഹ കാറില്‍ നിറച്ചൊരു കൂട്ടര്‍ വന്നു
കോടി പതിനായിരം മൈല്‍ മേഘത്തെ കേറ്റിയിന്നു
പാടിയൊരു മൊല്ല വന്നു വിവരക്കേടേറെ ചൊന്നു.

എല്ലാ വക ചൊട്ടുവിദ്യകളൊക്കെയിട്ടവിയലാക്കി

വല്ലാത്തീ പോക്ക് കൊണ്ടിട്ടാകെയും ഭ്രാന്തനാക്കി
പടച്ചോന്‍റെ നാടിതെന്ന പണ്ടാരപ്പേരുമാക്കി
വിടലങ്ങു വിട്ടുവിട്ടു കാര്യം എടങ്ങേറിലാക്കി!

മതമെന്ന മദമിളക്കി രാഷ്ട്രീയപ്പോര് മൂത്തു
ചിതയുമൊരുക്കിവച്ചു, നമ്മള്‍ക്ക് ഭ്രാന്ത് മൂത്തു
വിധിയെന്തിതെന്നതോര്‍ത്തൊരു പാട് ഞാനാര്‍ത്തു
കഥയിതു കേട്ടപ്പോള്‍ മറ്റു പലരും നിന്നു വിയര്‍ത്തു.
 
നിന്‍റെ മൌലൂദ് നാളെയാണെന്ന കാര്യമോര്‍ത്തു
എന്‍റുമ്മോ ഞാന്‍ കരഞ്ഞു കണ്ണുനീര്‍ വാര്‍ത്തു
എന്‍റെ ചിത്തം തകര്‍ത്തു മാലയില്‍ വാക്കുകള്‍ കോര്‍ത്തു
അന്തവും കുന്തവുമില്ല ഞാനിതു ഗളമിലും ചാര്‍ത്തു.
----------------------------------------------------------------------------------

ഫാത്തിഹ = ഖുര്‍ആനിലെ ആദ്യത്തെ അദ്ധ്യായം.
മൌലിദ് = ജന്മ ദിനം

Thursday, October 27, 2016

കേരളപ്പിറവിയാഘോഷം 2016 November 01



കേരളീയനാണ് കേരളമതിന്‍റെ പൊന്നുതന്ത,
പരശുരാമനാണിതിന്‍റെ തന്തയെന്നത് വേറെ ചിന്ത,
കേരവൃക്ഷത്തെയിതിന്‍റെ തന്തയാക്കീടുകിലെന്താ?
തന്തയേയില്ലെങ്കിലെന്താണെന്നതാണിന്നെന്‍റെ ചിന്ത.
ഭാഷയെന്ന പേരിലന്ന് കാര്യമെല്ലാം നാശമൊക്കി
ഭോഷരാം ചങ്ങാതിമാരേ, എന്തിനിതുമാഘോഷമാക്കി
ഭോഗതൃഷ്ണയേറി നമ്മള്‍ പൂഴിയും വാരിയൊടുക്കി
ഭാരതപ്പുഴ പോലുമിന്നു പന്തുകളി മൈദാനമാക്കി.
നാല്‍പ്പതിന്‍റെ മേലെ നാല് നദികളുള്ള നാടിതല്ലോ!
നാക്ക് നനയാന്‍ തുള്ളിനീരില്ലാതെയായത്‌ കഷ്ടമല്ലോ!
അരി ലഭിക്കാന്‍ ആന്ധ്ര പോലെ മറ്റു സംസ്ഥാനങ്ങളല്ലോ!
കറിയൊരുക്കാനാശ്രയിക്കാന്‍ അപ്പുറത്തണ്ണാച്ചിയല്ലോ!
തേങ്ങയില്ല, മാങ്ങയില്ല, തേങ്ങയിടുവാനാളുമില്ല!
തേങ്ങുകയല്ലാതെയിനിയൊരു രക്ഷയില്ലായെന്നതല്ലോ!
കത്തി വടിവാളേന്തിയിട്ട് കുത്തുവാന്‍ സങ്കോചമില്ല
ഇത്തിരിയൊരു ചിന്തയില്ലാതായി നമ്മള്‍ മാറിയല്ലോ!
തന്തയില്ലാത്ത പണിക്കു ചേര്‍ന്നതാണിന്നത്തെ പോക്ക്,
മുന്തിയതാണെന്‍റെയീ  വാക്കെന്ന കാര്യമതല്ലെ നോക്ക്.
അന്ത്യമില്ലാതെ മൊഴിയാനുണ്ടെനിക്കൊരു പാട് വാക്ക്
സന്ധ്യയാകുവോളാവും ചിന്തിച്ച സമയമതൊക്കെ പോക്ക്!

----അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാരകത്ത്--

Tuesday, October 25, 2016

പ്രാസം (മാപ്പിളക്കവിത

                             
പ്രാസമൊപ്പിച്ചു പലതും എഴുതിയൊപ്പിച്ചു - പക്ഷേ
പ്രാന്തനായിട്ടെന്‍ മുതലാളി കോപിച്ചു!
പ്രാസമൊന്നിന്നായ്‌ കവിതയെ കൊന്നൊടുക്കല്ലാ
പ്രശ്നമതേറെ വഷളായിട്ടിന്നത് നില്‍ക്കയാണല്ലോ!

വായില്‍ വന്നെത്തും വാക്കു കുറിച്ചിടാനല്ലേ
വായ തുറന്നു വെച്ചുള്ളീ പാവമൊരുത്തനിന്നാവൂ?
എന്തിനും പോന്നോരിന്നു കുറിച്ചിടും വാക്ക്
ഛന്തവുമില്ല വൃത്തമതും താളവുമില്ല നീ നോക്ക്.

എന്തു കുന്തമിത് തിരിയാതെ വഴിമുട്ടി-എന്‍റെ
ചിന്തയില്‍ കേറിയിന്നു ചിലന്തി വല കെട്ടി.
പദ്യമാണെന്നോ, അല്ലിത് ഗദ്യമാണെന്നോ
വിദ്യ പറച്ചിലാണെന്നോ കാര്യമതൊന്നുമറിയില്ല.

അക്ഷരത്തിന്മേല്‍ തൊട്ടൊരു നൃത്തമാടാനേ
പക്ഷമതൊന്നുമില്ലാത്തീ പാവം ജന്തുവിന്നറിയൂ.
കക്ഷിയാരെന്ന് ചോദിക്കേണ്ട പൊന്നിഷ്ടാ - അവനൊരു
അക്ഷരം മൂത്ത സാഹിതി തല്‍പരന്‍ കഷ്ടം!

കുഷ്ഠ രോഗത്താല്‍ വലയുന്ന കൂട്ടര്‍ക്ക്
കുഷ്ഠം മറ്റു കൂട്ടര്‍ക്കും പകരേണമെന്നാണോ?
അഷ്ടി ഞാനൊരുവന്‍ ഒപ്പിച്ചങ്ങു പൊയ്ക്കോട്ടെ
ഇഷ്ടന്‍ ഒന്നു വഴി മാറിത്തന്നേക്കണേയിഷ്ടാ!

ഉത്തരാധുനികം എന്നൊരു വാക്ക് കേള്‍ക്കുമ്പോള്‍
ചിത്തം നാശമാക്കണമോ മലയില്‍ തന്നെ കയറണമോ?
എത്തി നോക്കീടാന്‍ പോലും പേടിയാവുന്നു
ഇത്തരമൊക്കെയുന്മാദം തന്നെയെന്നു തോന്നുന്നു.

Wednesday, October 19, 2016

മങ്കടക്കാരന്‍റെ ഹോട്ടല്‍


ഊട്ടിയെന്ന പേര് കേട്ടിട്ടൊന്നു കാണാന്‍ പൂതി 
നാട്ടിലുള്ള  സുഹൃത്തിനോടതൊന്നു കാണാമോതി.

പെട്ടി പൊക്കണമൊക്കെ കെട്ടി രണ്ടുപേരും പേറി
തട്ടിമുട്ടിയൊരു വിധത്തില്‍  ബസ്സിലങ്ങു കേറി. 


ഊട്ടി പട്ടണമെന്ന നാട്ടില്‍ ചെന്നു ഞങ്ങളിറങ്ങി.
തൊട്ടു മൊഞ്ചാവേണ്ട  കാര്യമതോര്‍ത്ത്‌ ഞങ്ങള്‍ വിങ്ങി


ചെന്ന രാവ് കഴിച്ചിടാനൊരു  
ലോഡ്ജിലന്നു തങ്ങി,
ചിന്ന മുറിയും ബാത്ത് റൂമും കേറി ഞങ്ങളിറങ്ങി.

പന്നി പെറ്റ തൊഴുത്ത് പോലൊരു തെരുവിലൂടെ നീങ്ങി
തിന്നുവാന്‍ കൊതി പൂണ്ടു പിന്നെയൊരല്‍പമൊന്നു കറങ്ങി


രണ്ടു പേരും  ബിസ്മികല്ലാ ഹോട്ടലില്‍ പോയ്‌ തിന്നേ
ഉണ്ട് മുന്തിയ ദോശയും സാമ്പാറുമെന്നവര്‍ ചൊന്നേ.


ശങ്കയോടെ രണ്ടു പേരും ഓഡറാക്കി പൊന്നേ, 

മങ്കടക്കാരന്‍റെ ഹോട്ടല്‍ സങ്കടത്തില്‍ തന്നെ!

മങ്കികള്‍ക്കായുള്ള സാമ്പാര്‍ ദോശ ഞങ്ങള്‍ തിന്നേ.
അങ്കലാപ്പില്‍ വീണു ഞങ്ങള്‍ നല്ലവണ്ണം തന്നെ.


ലൊട്ടു സാധനമൊക്കെ വാങ്ങീട്ടക്കിടിയും പ
റ്റി
കട്ടവണ്ടി പിടിച്ചു ഞങ്ങള്‍ കുന്നിലാകെ ചുറ്റി

ചെണ്ടുകള്‍ വാടിക്കരിഞ്ഞ് നാശമായത് കണ്ടു. 
ചണ്ടി ചാണക ചെളി നിറഞ്ഞൊരു പട്ടണവും കണ്ടു.
.
ഇല്ലയിനിയൊരു കാലമങ്ങോട്ടെന്ന കാര്യം തീര്‍ച്ച
പല്ലു പോകുവോളമെന്നുടെ വാക്കുകള്‍ക്ക് മൂര്‍ച്ച.

Tuesday, October 11, 2016

മുത്ത്വലാഖ്


ഒത്തു വന്നാലാണിനു വെപ്പാട്ടിയുള്‍പ്പെടെ
പത്ത് കെട്ടാം വേണേലതിലേറെയാക്കിടാം.
ചിത്തഭ്രമം ബാധയുള്ളതാമാണൊന്നു
മുത്ത്വലാഖാക്കി ഞാനെന്നങ്ങു ചൊല്ലിയാല്‍
പത്ത് പെറ്റുള്ളതാം തള്ളയാണെങ്കിലും
ഭിത്തിക്ക് വെളിയിലായന്നുതൊട്ടെന്നുമേ!
ഇത്തരം മൂരാച്ചി നിയമങ്ങളൊക്കെയും
കത്തിക്കയല്ലാതെ രക്ഷയുണ്ടാകുമോ?
ഒത്തിരി ചക്കാത്തിന് കിട്ടിയാല്‍ തോന്നുന്ന-
യിത്തരം നിയമങ്ങള്‍ വേണ്ടയീ ഭൂമിയില്‍.

പള്ളിയില്‍ കേറുവാന്‍ പാടില്ല പെണ്ണിന്
പള്ളയിലാകുമെന്നുള്ള ഭയത്തിനാല്‍!
കള്ളന്മാര്‍ പള്ളിക്കകത്തങ്ങു വാസമോ?
ഉള്ളിലിരിപ്പു നാം കണ്ടതാം കൂട്ടരേ!
പള്ളീലിരിക്കുന്ന മൊല്ലയൊന്നല്ലയോ
പിള്ളേരെ വിട്ടേച്ചു തള്ളയെ കൊണ്ടതും?
പള്ളിയുണ്ടാക്കുവാന്‍ കാശും പിരിച്ചിട്ടു
പള്ളയും വീര്‍പ്പിച്ചു മുങ്ങിയൊരുത്തനും!
പൊള്ളന്മാരായുള്ള മൊല്ലമാരൊക്കെയും
അള്ളാന്‍റെ ശിക്ഷയെ ഓര്‍ക്കേണ്ടതല്ലയോ?






                           

Monday, October 10, 2016

ഒരു അമേരിക്കന്‍ ഓട്ടം തുള്ളല്‍

വായനയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സൗദി അറേബ്യയിലെ ജിദ്ദയില്‍ ജനാബ് കൊമ്പന്‍ മൂസ്സ എന്ന യുവ കലാകാരന്‍റെയും മറ്റു ചില എഴുത്തുകാരുടെയും കാര്‍മ്മികത്വത്തില്‍ തുടങ്ങിയ ഒരു ഗ്രൂപ്പാണ് "വായനശാല". 11-10-2016 വിദ്യാരംഭ ദിനത്തിലേക്കായി ഞാന്‍ വായശനാലയ്ക്ക് സമര്‍പ്പിച്ച കവിതയാണിത്.

വായനശാല തുറക്കും നേരം
വായാടിത്തമിതൊന്നു ശ്രവിപ്പൂ.
എന്തേ നിങ്ങളെ കണ്ടില്ലല്ലോ
പൊന്തും ചോദ്യമതെന്ന ഭയത്താല്‍
ഉന്തും തള്ളിനുമിടയില്‍ കയറീ-
ട്ടെന്തും കല്‍പ്പിച്ചാണ് സുഹൃത്തേ,
ഇത്തിരിയിവിടെ വിളമ്പിപ്പോകാ-
മൊത്തിരി കാമ്പിതിലില്ലെന്നാലും.
പെരിയ മഹാന്മാര്‍ക്കിടയില്‍ കയറി
തിരിവില്ലാത്തവന്‍ ഞാനുമൊരുത്തന്‍
വന്‍കിട കവിതകള്‍ പലതും കേട്ടു
ശിങ്കിടി പാടുക സാധ്യവുമല്ല.
വൃത്തവുമില്ലാ താളവുമില്ലാ-
തര്‍ത്ഥവുമറിയാ കവിത കുറിച്ച്
സ്വസ്ഥത പോക്കാനൊന്നുമുതിര്‍ന്നാല്‍
അസ്ഥികളൊടിയും ഭയമതുമുണ്ടേ.
എങ്കിലും വരികള്‍ രണ്ടു കുറിച്ച്
സങ്കടമൊന്നു കുറയ്ക്കാന്‍ മോഹം.
ഷഷ്ടി കഴിഞ്ഞെന്‍ കുഗ്രാമത്തിന്‍
കഷ്ടപ്പാടുകള്‍ പെരുകിയിരിക്കേ
ഇഷ്ടം പോലെ നടക്കാനുള്ളൊരു
പഷ്ടാം ക്ലാസ്സാമവസരമൊത്തു!
ഇരുപതിലേറെ മണിക്കൂര്‍ പാറി
പിരിശപ്പെട്ടൊരു നാട്ടിലിറങ്ങി.
എന്തൊരു ചന്തമതാണീ നാട്ടിന്!
മുന്തിയതാണിതു സംശയമില്ല.
പൊടിപടലങ്ങളതൊന്നും കാണാ,
തടി കേടാക്കണ സമരവുമില്ല.
നല്ല മനുഷ്യരെയെങ്ങും കാണാം
പൊല്ലാപ്പൊരു വക കാണുകയില്ല
പരിചിതരല്ലാതുള്ളവരോടും
ചിരി തൂകീട്ടു നടക്കും മര്‍ത്യര്‍.

നിക്കറുമിട്ടു നടന്നാല്‍ പെണ്ണിനെ
പോക്കിരിയൊരുവന്‍ തട്ടുകയില്ല.
നിയമങ്ങള്‍ക്കിഹ വിലയുണ്ടേറെ
ഭയമില്ലാതെ നടക്കാമതിനാല്‍.
പറയാനൊരു പാടുണ്ടെന്നാലും
അറിയില്ലെങ്ങിനെയുള്‍ക്കൊള്ളിക്കും
അതിനാല്‍ ഞാനിത് വിരമിച്ചീടാം
കൊതി തീരുന്നതിന്‍ മുമ്പേ തന്നെ.

Sunday, October 9, 2016

ഗണേശ പതനം (മാപ്പിളപ്പാട്ട്)

ഉമ്മന്‍ ചാണ്ടിയുടെ മന്ത്രി സഭയില്‍ നിന്ന് മന്ത്രി ഗണേഷ്കുമാര്‍ രാജി വെച്ച പശ്ചാത്തലത്തില്‍ എഴുതിയ ഒരു മാപ്പിളപ്പാട്ട്
തിയ്യതി 10-04-2013.

(ഇശല്‍  മുഹാജിറണ്ടെ വാക്ക് കേട്ട്...}

ഇപ്പടി കമഴ്ന്നു വീണു മാപ്പിരക്കുവാനെടോ
ഉപ്പയോടും പെണ്ണിനോടും തെറ്റിനിന്ന നീയെടോ?
ഉള്ളതൊക്കെ യാമിനിപ്പഹച്ചി തീറു വാങ്ങിയോ?
വെള്ളിയാണ് പെണ്ണവള്‍ക്ക് പഥ്യമെന്നു നിശ്ചയം
മന്ത്രിയായ നീ ഗണേശനിത്ര മണ്ടനാനെടോ?
തന്ത്രമല്‍പം വേണ്ടതല്ലെ പെണ്ണിനെയൊതുക്കുവാന്‍ ?
ഗൌരിപെണ്ണ് *വായനാറി കേസ്സ് മൂത്തിരിക്കവേ
ഗൌരവത്തിലല്‍പമൊന്നു ചിന്ത വേണ്ടെ സോദരാ?
കട്ടുതിന്നും നിന്‍റെ തന്ത പിള്ളയാണ് സത്തിയം
കിട്ടുകില്ല പോയ മന്ത്രിസ്ഥാനമിനിയൊരിക്കലും.
ഏറെ നാള് ചാണ്ടിവണ്ടിയോടുകില്ല കേള്‍ക്കണോ?
ഈറയിത്ര കാട്ടി പിന്നെ നാറ്റുവാണിരുന്നു നീ?
പോയി നിന്‍റെ മാനവും കസേരയും ഹാ കഷ്ടമേ
നീയിതൊക്കെ ചെയ്യും മുമ്പ് ഓര്‍ത്തതില്ല കാരിയം!
തടിയോരല്‍പം കൂടിയാലും മക്കള്‍ രണ്ടുണ്ടാകിലും
ചൊടിയതുള്ള യാമിനിക്ക് കിട്ടുമിനിയും മാപ്പിളൈ.
പോയ ബുദ്ധി വീണ്ടെടുക്കുവാനൊരുത്തനാകുമോ?
കായമൊന്നു നേരെയാക്കി സീരിയല്‍ കളിച്ചിടാം.
_______________________________________________________


*ദൈവം സൃഷ്ടിച്ചപ്പോള്‍ മലദ്വാരം വായ്‌ ഭാഗത്തായി മാറി ഫിറ്റു ചെയ്തു പോയ അന്നത്തെ ചീഫ് വിപ്പ്  ആണ് വായനാറി എന്നതിന്‍റെ വിവക്ഷ



Tuesday, October 4, 2016

കണ്ട കാര്യം മിണ്ടാരുതോ?

കണ്ടാലൊരു കാരിയം കണ്ടീല ചൊല്ലീട്ട് 
മിണ്ടാതിരിക്കുവാന്‍ കഴിയുമോ കൂട്ടരേ?
പൊള്ള വാദങ്ങളെ വെള്ളപൂശീടുവാന്‍
കള്ളന്മാര്‍ തുള്ളുന്നു, പൊള്ളല്ല കാരിയം.
പൊള്ളത്തരമിത്തരം കാണുന്ന നേരത്ത്
പൊള്ളുന്നുവെന്നുള്ളം തുള്ളുന്നുവള്ളായോ!
കള്ളന്മാരൊക്കെയും പൊള്ളിക്കുവാനായി-
ട്ടള്ളാഹു നരകത്തെ തള്ളി വെച്ചില്ലയോ?

Friday, September 30, 2016

വല്ലഭന്‍റെ മോഹവും വല്ലിയുടെ ദാഹവും

വല്ലഭന്‍ ചൊന്നിന്നു വല്ലാത്ത മോഹമായ്
തെല്ലൊന്ന് വാനില്‍ പറക്കുവാനായ്!
ഫെയ്സ്ബുക്കിലിട്ടയീ പോസ്റ്റ്‌ കണ്ടിട്ടവള്‍
ലൈക്കിട്ടു ചൊന്നതാണീ കമന്‍റ്:
'മോഹങ്ങളോക്കെയും താഴെ വച്ചേക്കണം
ദാഹം എനിക്കുമുണ്ടേറെ കാന്താ.
ഏറെ നീ താഴത്തിറങ്ങുവാന്‍ വൈകിയാല്‍
വേറെയാള്‍ക്കാരുണ്ടെനിക്ക് പോകാന്‍.
മേത്തരം സാരികള്‍ മാനത്തു കിട്ടുമോ?
കാത്തിരിക്കുന്നു ഞാനേറെയായി.
കാതിലെ കമ്മലും ഫാഷനില്ലാതെയായ്
ഓതുമോ സ്റ്റൈലുള്ളതവിടെയുണ്ടോ?
ഉണ്ടെങ്കില്‍ രണ്ടെണ്ണം വാങ്ങണം മക്കള്‍ക്കും
തെണ്ടുവാനാവില്ലിനി വായ്പ വാങ്ങാന്‍.
കോയാന്‍റെ വീട്ടിലെ ടീവി കണ്ടീടണം,
കോതന്‍റെയവിടത്തെ വാഷ് മെഷീനും!
നമ്മുടെ ഫ്രിഡ്ജിന്‍റെ കോലമത് കാണുകില്‍
അമ്മൂമ്മ പോലും നാണിച്ചു പോകും!
കാറിന്‍റെ കോലമോ കാണുവാന്‍ വയ്യല്ലോ!
വേറെയൊരെണ്ണമിനി മാറ്റി വാങ്ങാം.
മഹിളാസമാജത്തിനു കാറിതില്‍ പോകവേ
മഹിളകള്‍ കളിയാക്കി നാണമാക്കി.
പഴയതാം വാഷിംഗ് മെഷീനൊന്ന് മാറ്റണം
പുതുപുത്തന്‍ വാങ്ങല്‍ അനിവാര്യമാണ്.
തനിയേയുണക്കുവാനിതിലില്ലയേര്‍പ്പാട്,
മിനിയാന്ന് കണ്ടു ഞാന്‍ ഷോപ്പിലൊന്ന്.
തോരാത്ത മഴയായിരിക്കുന്ന നേരത്ത്
ആരാണിതൊക്കെയുണക്കി നല്‍കാന്‍?
കട്ടിലും മേശയും കുട്ടികള്‍ക്കായിട്ടു
പെട്ടെന്ന് വാങ്ങണം ലോണ് കിട്ടും.
പാത്രം കഴുകുന്ന യന്ത്രമൊന്നില്ലാതെ
ഗാത്രം തകര്‍ന്നു ഞാന്‍ നാശമായി!
മുറ്റമടിക്കുവാന്‍ ആളൊന്നുമില്ലാതെ
പറ്റില്ലയെന്നോടിനി തീരെ വയ്യേ!
പരിഭവം കേട്ടിട്ട് വല്ലഭന്‍ ചൊല്ലിയേ,
'പിരിയാം നമുക്കിന്നു തന്നെ പുല്ലേ!'

Wednesday, September 28, 2016

കള്ളത്തരത്തിനു കൊള്ളാത്ത കള്ളന്‍

കള്ളത്തരത്തിനും കൊള്ളുകില്ല
വെള്ളത്തിലായല്ലോ കാര്യമെല്ലാം!
വെള്ളത്തില്‍ തുള്ളിയ തള്ളയൊന്ന്
പൊള്ളനാം മരുമോന് കാറ് നല്‍കി!
തള്ളയെ തള്ളീട്ടു പോയ മോനും
കൊള്ളുന്ന കാറൊന്ന് തന്ത നല്‍കി.
തള്ളുവാനമ്മായിയമ്മയില്ലാ,
പള്ള നിറയ്ക്കാന്‍ വഴിയൊന്നുമില്ല.
പിള്ളേ, നീ ചൊല്ലണം മാര്‍ഗ്ഗമൊന്ന്
സൊള്ളിന്ന് കാറൊന്ന് കയ്യിലാക്കാന്‍.
പള്ളിയില്‍ പോകാന്‍ കാല്‍മുട്ട് വയ്യ,
കള്ളത്തരങ്ങള്‍ അറിയുന്നുമില്ലാ.
ഉള്ളാലെ നീയൊന്നു ചൊല്ല് പിള്ളേ,
കള്ളവും ചതിയുമില്ലാത്ത മാര്‍ഗ്ഗം.
വെള്ളിരോമങ്ങളായ് തല നിറച്ചും,
ഉള്ളിലും പൊള്ളയാം ഖല്‍ബകത്തും.
തള്ളി നീക്കാനെന്ത് ചെയ്യുമേ ഞാ-
നുള്ള കാലത്തോളം ഭൂമുഖത്ത്?
വെള്ളാട്ടിയോടൊട്ടുമാവതില്ല
തള്ളി നീക്കാനെന്നെയീവിധത്തില്‍.
തള്ളയുമില്ല, പിള്ളേരുമില്ലാ,
ഉള്ളില്‍ വെളിച്ചമൊട്ടില്ല താനും.
പള്ളിപ്പറമ്പിന്‍റെയുള്ളിലേക്കും
തള്ളുവാന്‍ പറ്റില്ല ജീവനോടെ.
കള്ളും കുടിച്ചിട്ട് തുള്ളുവാനും
ഉള്ള കാലത്തോളം കൊള്ളുകില്ല.
കള്ളനാം തങ്ങളായ്‌ വാഴുവാനും
ഉള്ളെന്നെ സമ്മതിക്കില്ല പിള്ളേ!

Monday, September 26, 2016


ജിന്നുസേവ

രചനാ പശ്ചാത്തലം: മുസ്ലിംകളിലെ മുജാഹിദ് വിഭാഗത്തിലെ ഒരു പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ അതേ പേരില്‍ തന്നെയുള്ള മഹാന്‍റെ പ്രഭാഷണത്തിന്‍റെ ചുരുക്കം ഇപ്രകാരം ആയിരുന്നു: ജിന്ന് ചികിത്സ നമ്മളും നടത്തണം എന്നാണു എന്‍റെ അഭിപ്രായം. എന്തെന്ന് വച്ചാല്‍, എല്ലാവരും ചികിത്സയ്ക്കായി യാഥാസ്ഥിക വിഭാഗത്തിന്‍റെ അടുത്തു തന്നെ പോകുന്നത് തടയിടണം എന്നുള്ളത് തന്നെ. അപ്പോള്‍ ഉള്ള കാര്യം നേരെ ചൊവ്വേ ഇങ്ങനെയങ്ങ് പറയാമെന്നു എനിക്ക് തോന്നി. അതാണിത്.


ജിന്നിനെയിറക്കുന്ന ഏലസ്സെഴുതുവാൻ
പൊന്നിൻറെ തകിട് കൊണ്ടുവരാൻ പറയണം
ദീനിൻറെ സേവക്ക് കാശും ലഭിച്ചിടും

വാനിൽ പറക്കയും ചെയ്തിടാം ജിന്നു പോൽ.
എല്ലാ ബിസിനസ്സും വെട്ടിപ്പിടിക്കണം
കുല്ലും മുസല്ല്യാർക്ക് വിട്ടു കൊടുക്കയോ?
അല്ലാതിരുന്നാലീ ശ്മശ്രുക്കൾക്കപ്പുറം
വല്ലാതെ പോകില്ല ദീനിൻറെയേർപ്പാട്.
കാലത്തെ നോക്കീട്ട് വിത്തിറക്കീടണം
ചേലൊത്ത രീതിയിൽ വിളവുകൾ കിട്ടുവാൻ.
ജിന്നില്ല ശൈശത്താനുമില്ലെന്ന് ചൊല്ലിയാൽ
വല്ലാതെ കഷ്ടത്തിലായിടും നമ്മളും!
പൊല്ലാപ്പതില്ലാതെ കാര്യങ്ങൾ നീക്കുവാൻ
ചൊല്ലണം ജിന്നുണ്ട് ശൈത്താനുമൊക്കെയും.
ജിന്നിൻറെ പൂജയ്ക്കെസ്സൻഷ്യലാം ചൊല്ലിടാം
പൊന്നിൻറെ ഏലസ്സ് തന്നെയുണ്ടാക്കണം.


***************************************************



ജിന്നിന്‍റെ സേവയാല്‍ മൊല്ലാക്ക പണ്ടൊരു
പൊന്നിന്‍റെ കൊട്ടാരം പണിതു തീര്‍ത്തു.
വാര്‍ത്തയിത് കേള്‍ക്കവേ മൌലവിക്കൊരു നാളില്‍
ആര്‍ത്തി മൂത്തു ലഹരി കേറിയേറെ.
'ജിന്നില്ല, ശൈത്താനുമില്ലെന്നു ചൊല്ലി ഞാന്‍
അന്നം മുടക്കിയൊട്ടേറെ പേര്‍ക്ക്!
ഇല്ലയൊന്നും ബാക്കി താടിയല്ലാതിനി
വല്ലാതെയാള്‍ക്കാര് കൂടെയില്ലാ!
മെല്ലെ കളമൊന്നു മാറിച്ചവിട്ടിയാല്‍
മൊല്ലാക്ക പോലെ നമുക്കുമാകാം.'
'ചൊല്ലുണ്ട് വല്ലഭന് പുുല്ലുമാമായുധം,
പുല്ലു പോല്‍ നീണ്ടയീ താടികൊണ്ടും
ഇല്ലേ കളിക്കുവാന്‍ തെല്ലൊക്കെയിതിനാലും?'
വല്ലാതെ ചിന്തിക്ക വേണ്ടിയില്ലാ.
കൊട്ടന്തലയ്ക്കു മേല്‍ കെട്ടൊന്നു കെട്ടീട്ട്
മട്ടത്തില്‍ ജപമാലയൊന്നു വാങ്ങി
പള്ളിക്കകത്താക്കാം വാസമതു തന്നെയും
പുള്ളിയും കാര്യമത് നിശ്ചയിച്ചു.
മന്ത്രം, ഉറുക്കുകള്‍, മന്ത്രിച്ച നൂലുകള്‍
തന്ത്രങ്ങളൊന്നുമേ പാളിയില്ലാ.
തുട്ടുകള്‍ കൊണ്ടു തുടങ്ങിയ ബിസിനസ്സ്
പെട്ടെന്ന് പുഷ്ക്കലമായി മാറി.
പൊന്നോല വേണമീ ജിന്നിനെയറക്കുവാ-
നെന്നായി കാരിയം മാറി പിന്നെ.
പൊന്നിന്‍റെ കൊട്ടാരം സ്വന്തമാക്കീടുവാന്‍
പിന്നെയോ താമസം വന്നതില്ലാ.

Wednesday, September 21, 2016

ഹിജ്റ 1437 ബലി പെരുന്നാള്‍

മാസം കണക്കാക്കുന്ന വിഷയച്ചര്‍ച്ചയില്‍
മോശം വെളിച്ചത്തായി മൌലവിമാരുടെ!
അല്ലാഹു തന്നെ പറഞ്ഞതാം ഫുര്‍ഖാനില്‍
ഇല്ലാത്ത കുലുമാലൊക്കെയിവരൊപ്പിക്കും.
വല്ലാതെ പള്ളയിലാക്കിടും മുതലൊക്കെയും
ഹില്ലോ ഹറാമോ ഒന്നുമേ നോക്കാതെ!
കണ്ണോണ്ടമാവാസീ ദിനം സന്ധ്യയ്ക്ക്
പൊണ്ണപ്പരിഷകള്‍ പറയും നോക്കണം
വിണ്ണില്‍ ഉദിച്ചീടാത്ത ചന്ദ്രനെ തന്നെ
അണ്ണാക്കൊതുങ്ങാതെ വിഴുങ്ങുക പൊന്നേ!
കണ്ടില്ലയോ ഹജ്ജിന്‍ പെരുന്നാളിക്കുറി
മണ്ടശ്ശിരോമണികള്‍ അതാക്കി നാലു നാള്‍!
അല്ലാന്‍റെ ആയത്തതൊന്നുമേ ഗൌനിക്കാ
വല്ലാത്ത കോലമതാക്കി വിട്ടത് കണ്ടുവോ?
*പതിനൊന്നിനും പന്ത്രണ്ടിനും പതിമൂന്നിനും
പതിനാലിനും പെരുന്നാള് തന്നേയിന്ത്യയില്‍!
ദുല്‍ഹിജ്ജ പത്തിന് നാല് നാളോ കൂട്ടരേ?
**ദുല്‍ഫിക്ക്റതായവരൊക്കെയും ഇത് കേള്‍ക്കണേ! 
_________________________________________________________________________
*2016 സെപ്തംബര്‍ മാസം 11 മുതല്‍ 14 വരെയുള്ള 4 ദിവസങ്ങളില്‍
** ചിന്തയുള്ളവര്‍

Monday, September 19, 2016

ഉള്ളിപ്പുരാണം

കഴിഞ്ഞ വര്‍ഷം ഇതേ തിയ്യതിയില്‍ ഉള്ളിക്ക് നാട്ടില്‍ ക്രമാതീതമായി വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ തമാശയായി ഉള്ളി അബൂദാബിയില്‍ നിന്ന് കട്ടു കടത്തിയാലോ എന്ന് ആലോചിക്കുന്നതായി ഒരു  പോസ്റ്റ്‌  അബൂദാബിയില്‍  ജോലിചെയ്യുന്ന ഒരു സഹൃത്ത് ഇട്ട പോസ്റ്റിനു ഒരു കമന്‍റ് ഇങ്ങനെ ഇട്ടിരുന്നു. അത് ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ എനിക്ക് തന്നെ രസമായി തോന്നി. അതിവിടെ പുനരവതരിപ്പിക്കട്ടെ: സ്ഥിരമായി ഇവിടെ സൂക്ഷിക്കയും ചെയ്യാമല്ലോ

ഉള്ളിയെന്നുള്ള സാധനം
കള്ളത്തരത്തില്‍ ഇറക്കിയാല്‍
ഉള്ളിലാവും സുനിശ്ചിതം
പൊള്ളല്ല കാരിയം ചൊല്ലിടാം.
വെള്ളം കുടിക്കുന്നതെന്തിന്
ഉള്ളിക്ക് വേണ്ടിയിത്രയും?
കള്ളത്തരങ്ങള്‍ വേണ്ട സാര്‍
കൊള്ളില്ല നമ്മള്‍ക്കിപ്പണി.

Wednesday, September 14, 2016

ഓണച്ചതി (മാപ്പിളപ്പാട്ട്)

മാവേലി മന്നന്‍റെ വരവും കാത്തു
മാലോകരെല്ലാം കുഴഞ്ഞു വീണു.
പിന്നെയറിഞ്ഞങ്ങേര്‍ വന്നു പോയി!
ഉന്നതന്മാരെല്ലാം കൈക്കലാക്കി,
മിന്നി മറിഞ്ഞവര്‍ ചാക്കുമായി!
ഒന്നായടന്തുവാന്‍ കൊണ്ടുപോയീ!

അമ്പിളിക്കീറ് കിണറ്റില്‍ കണ്ടു
വമ്പന്‍ തേങ്ങാപ്പൂളാണെന്നു തോന്നി 
കുമ്പ നിറച്ചുള്ള പൂച്ചയെപ്പോല്‍
അമ്പേ വിഷണ്ണനായ് നിന്നുപോയീ
തുമ്പില്ലാതായല്ലോ കാര്യമെല്ലാം!
വമ്പനാം മാവേലീം പറ്റിച്ചല്ലോ!

കൊല്ലാതെ കൊല്ലുന്ന ആളു തന്നെ
വല്ലാത്തീ മാവേലിയെന്‍റെ പൊന്നേ!
എല്ലു മുറിയെ ഞാന്‍ പണി ചെയ്തിട്ടു
എല്ലാമൊരുക്കി വിളമ്പി വെച്ചു
പുല്ലും വില പോലും കല്‍പ്പിക്കാതെ
വല്ലാത്ത പഹയന്‍ നടന്നു നീങ്ങി!

Saturday, September 3, 2016

അയിലപ്പൂതി

അയല വറുക്കും മണമേറ്റ പാടേ
അയമൂന്‍റെ മോനായ ഹൈദറൂന്
വായില്‍ തുടങ്ങിയൊരു കപ്പലോട്ടം
അയില തിന്നാനാര്‍ത്തിയേറെ മൂത്തു,
അയലത്തെ കിച്ചണില്‍ എത്തിനോക്കി,
അയിലയോടിഷ്ടമാണെന്നു ചൊല്ലി.
'പുല്ലേ നിനക്കെന്നെയിഷ്ടമെന്നോ!'
വല്ലാതെ കലി മൂത്തു പെണ്ണു ചൊല്ലി
'കൊല്ലും ഞാന്‍ നിന്നെ', ഉറഞ്ഞു തുളളി.

പയ്യനോ വിറ കൊണ്ടു നിന്നു തൂറി,
അയ്യേ അവനൊട്ടാകെ നിന്നു നാറി,
പയ്യന്‍റെ മീന്‍ പൂതിയൊക്കെ മാറി.
__________________________________________

This small poem was originally scripted in September 2015 in Facebook. Today, while going through the past pages 0f Face Book, I traced it back and by adding 3 more lines I modified it. I am presenting it again to my well wishers with the belief that it may be a time pass to drive away prickly worries. M Abdul Rahman from Minnesota

Friday, September 2, 2016

ഹോട്ട് ഡോഗ് ബണ്‍ (ഹാസ്യകവിത)

HOT DOG BUN

ചായയില്‍ കടിയ്ക്കുവാന്‍ കൊണ്ടുവന്നതാം ബണ്ണ്‍
വായിലിട്ടുതിര്‍ക്കെയെന്‍ കളത്രം വിറച്ചുപോയ്!
‘മായയോ കാണുന്നു ഞാന്‍ കവറില്‍ കുറിച്ചിത്
പ്രിയനേ, പറയണം ഹോട്ട് ഡോഗെന്നല്ലെയോ?’
ഞെട്ടലോടിരിക്കുമെന്‍ മണ്ടിയാം പെണ്ണോടു ഞാന്‍
പെട്ടെന്ന് പറഞ്ഞുപോയ്, മിഥ്യയല്ലയെന്‍ പ്രിയേ,
"ഒട്ടുമേ ശങ്കിക്കേണ്ട ഹോട്ട് ഡോഗാണെന്നതില്‍
കട്ടനില്‍ കടിയ്ക്കുവാന്‍ മേത്തരം കൂട്ടാണെടീ!"
പട്ടിയെന്നല്ലേ സഖേ, ഡോഗെന്നു പറയുകില്‍
കിട്ടിയാലെന്തും തട്ടാമെന്നതോ നിങ്ങള്‍ക്കിപ്പോള്‍?!
പട്ടിയെ തിന്നുന്നതാം കൂട്ടരുണ്ടെന്നുള്ളതും
നാട്ടില്‍ ഞാനിരിക്കവേ കേട്ടതാം പലപ്പൊഴും.
ഒട്ടുമേ വെള്ളിക്കോലില്‍ വെള്ളിയില്ലെന്നാംവണ്ണം
ഹോട്ട് ഡോഗെന്നുള്ളതില്‍ പട്ടിയില്ലെന്നോര്‍ക്കണേ!
മാട്ടിന്‍ പാല്‍ നെയ്യും മറ്റു കൂട്ടുകള്‍ ചേര്‍ത്തിട്ടിതു
ചുട്ടതാം ഹവായിയില്‍ പൊട്ടിയാം പെണ്ണേ കേട്ടോ!
നായ്ക്കളെക്കുറിച്ചുള്ള  കാര്യമോര്‍ത്തിരിക്കവേ
വായത്തലയ്ക്കിറങ്ങിയ വരിയും  കുറിച്ചിടാം.
നായകള്‍ പെരുത്തിട്ട് പേ പിടിച്ചോടീടുമ്പോള്‍
കായി നാലുണ്ടാക്കുവാന്‍ മാര്‍ഗ്ഗമായതു വഴി
പേയിളക്കത്തിന്‍ വാക്സിന്‍ വിറ്റഴിച്ചിടുന്നേരം
നായകന്മാര്‍ക്കെല്ലാര്‍ക്കും കോടികള്‍ ലഭിക്കയായ്!
രാവിലെ മിനസോട്ടയില്‍ മകന്‍റെ വീട്ടില്‍ വച്ചു ബെഡ് കാപ്പി കഴിക്കുമ്പോള്‍ ബണ്‍ കവറിന്മേല്‍ Hot dog എഴുതിയത്  കണ്ടപ്പോള്‍ പണ്ടൊരു മലയാള ദിനപത്രം പട്ടിയിറച്ചി എന്ന് മൊഴിമാറ്റം നടത്തിയ സംഭവം ഓര്‍മ്മ വന്നു. അപ്പോഴുണ്ടായ വെറുമൊരു ഭാവനാസൃഷ്ടി മാത്രമാണ്. നാട്ടിലെ പട്ടി ശല്യം യാദാര്‍ത്ഥ്യവും..