Friday, June 10, 2016

അഹില്ലയും ഗണിതവും



അഹില്ലയെന്നത്‌ ഹിലാല് മാത്രമായ്
മഹല്ല് ബേസിലായ് ചുരുക്കിയെന്നതും
സഹിക്കയില്ലയീ ഗണിതമെന്നതും
ദഹിക്കയില്ലെടോ അതെന്ന ഭാവവും
മഹാ വിപത്തിനെയിറക്കി ഭൂവിതില്‍.

മശരിഖില്‍ നിന്നുമുദിക്കും ചന്ദ്രനെ
മഗരിബില്‍ല്‍ കൊണ്ടു തളയ്ക്കും ശീലവും
മലം പുരട്ടിയീ തുടിക്കും സത്യമില്‍
ബലം കൊടുത്ത് നീ ശ്രവിക്ക് സോദരാ.

‘ഗുമ്മ’ പദത്തിന് മഅ്ന വയ്ക്കവേ
ചുമ്മാതെ മേഘത്തെ കടത്തിവിട്ടതും
ഗുമ്മാക്കി സംഗതി ഇരുട്ടിലാഴ്ത്തിയേ
നമ്മള്‍ ഗ്രഹിക്കണം സഗൌരവം തന്നെ.
.
ഫജ്ര്‍ മുതല്‍ക്കല്ലോ ദിനാരംഭം തന്നെ
ഹിജരിക്കാരതു ഗ്രഹിച്ച കാര്യവും
ലളിതമാക്കിയീ പരമസത്യത്തെ
കുളമാക്കിയവര്‍ക്കെതിരില്‍ നിര്‍ത്തുവാന്‍.

പ്രമാണമായുള്ള ഖുര്‍ആന്‍ തന്നെയാം
പ്രബലമായുള്ള ഗണിതം തന്നതും
പ്രബുദ്ധരാക്കിയീ ജനത്തെയേറെയും
പ്രമാണമൊന്നത് ഗ്രഹിക്കു സോദരാ.

മുസ്ല്യാര്‍ ഇന്ന് തുറക്കാനുണ്ടേ

പത്തിരി ചുട്ടു ഇറച്ചി വരട്ടി,
ഒത്തിരി കോഴിക്കറിയിലുരുട്ടി,
വെട്ടി വിഴുങ്ങാന്‍ പാകമാതാക്കി,
മട്ടന്‍ കുറുമാ, കുട്ടന്‍ കുറുമാ
കാട പൊരിച്ചത്, കോഴിപൊരിച്ചത്
ആട് പൊരിച്ചതതെല്ലാം കൂട്ടി,
മുട്ടപ്പത്തിരി, ചട്ടിപ്പത്തിരി,
ഉന്നക്കായ, സമൂസ്സാ, കട്ട്ലറ്റ്,
പിന്നെയതിന്നായ് സോസുമൊരുക്കി
പലവക നാടന്‍ വിഭവമൊരുക്കി
പലവക ഫ്രൂട്ടുകളെല്ലാം വാങ്ങി
തൊലി നീക്കീട്ടവ പ്ലേറ്റില്‍ വച്ച്,
തരിയും ചായയുമൊക്കെയൊരുക്കി
തരിയും മടികൂടാതെടി കണ്ണേ
പിരിശത്തോടെയിരിക്കെടി പെണ്ണേ,
മുമ്പേ ഞാനിത് ചൊന്നീടുന്നു,
മുസ്ല്യാരിന്നു തുറക്കാനുണ്ടേ.