Wednesday, December 14, 2016

ചൂല് പിടിച്ച വൈമാനികന്‍


_________________________________________

ചിന്തയുദിക്കും നേരത്തെന്നും
മന്ദനൊരുത്തന്‍ കഥയോര്‍ക്കുന്നു

മക്കാനിപ്പണി ചെയ്തൊരു ചെക്കന്‍
ചുക്കാനേന്തിയ കഥയിതു കേള്‍ക്കൂ.

റിപ്പയറെങ്ങിനെയാക്കാം റേഡിയോ
മൂപ്പന്നൊരു നാള്‍ ബുക്ക് ലഭിച്ചു.

വയറുകളൊക്കെ കണക്റ്റായപ്പോള്‍
ചായക്കടയിലിരുന്നത് മൂളി.

ഇമ്മിണി വല്യൊരു സയന്‍റിസ്റ്റായി
ചുമ്മാതങ്ങ് ധരിച്ചു വശായി.

ഒരു നാളവനൊരു ബുക്ക് ലഭിച്ചു
പെരിയ വിമാനമതെപ്പിടിയോട്ടാം.

ഒന്നു പരീക്ഷണമോടിക്കാനായ്
പൊന്നേയെങ്ങിനെ ചാന്‍സ് ലഭിക്കും?

വേലകള്‍ പലവകയന്വേഷിച്ചു
ചൂലന്‍ പണിയില്‍ കേറിയൊരു നാള്‍

ചൂലും കൊണ്ട് വിമാനത്തില്‍ പോയ്‌
വേലയെടുക്കും നേരത്തൊരു നാള്‍.

ബുക്കിലെ നിര്‍ദ്ദേശത്തില്‍ കണ്ടു
ഞെക്കൂ സ്റ്റാര്‍ട്ടാക്കാനിതു ബട്ടണ്‍.

പെട്ടെന്നങ്ങു വിമാനം സ്റ്റാര്‍ട്ടായ്
പൊട്ടനുമാവേശത്താല്‍ തുള്ളി.

പൊന്തി പറക്കണമെന്നാ മോഹം
പൊന്തി മനസ്സില്‍ വന്നന്നേരം.

ബട്ടണ്‍ പച്ചയമര്‍ത്തിയ നേരം
പെട്ടനെ വാനിലുയര്‍ന്നത്‌ പൊങ്ങി.

എങ്ങിനെ താഴെയിറക്കും ചിന്ത
തിങ്ങിനിറഞ്ഞു മനസ്സില്‍ വിങ്ങി.

ബുക്കില്‍ നോക്കിയ നേരം കണ്ടു
ചെക്കാ, വോള്യം രണ്ടിലതുണ്ട്.

എന്തിനു പറയണമീ വിഡ്ഢി കൂഷ്മാണ്ടന്‍റെ
മന്ദന്‍ കഥകളിനിയെന്‍ പ്രിയ തോഴര്‍കളേ!
പീഎമ്മായ് പെരച്ചനടിച്ചിവന്‍ വന്നെങ്കിലും
പൌരുഷം തീണ്ടീട്ടില്ലാ മണ്ടനാണെന്നോര്‍ക്കണേ!
മണ്ടനാം നാമെങ്ങനെ താഴെയിറങ്ങും ചിന്ത
കുണ്ഠിതപ്പെടുത്തുന്നൂ മണ്ടന്മാര്‍ സഹായിക്കൂ!


രണ്ടരയാണ്ട് പറക്കാനായി-
ഇന്ധനമില്ലിതിലെന്തിനി ചെയ്യും?

മണ്ടന്മാരിങ്ങോടി വരേണം
രണ്ടാം ചാന്‍സിനി വേണ്ടയൊരെണ്ണം

നീന്തലിനില്ലാ പോസ്റ്റല്‍ ട്യൂഷന്‍
കുന്തവുമറിയില്ലിക്കൂട്ടര്‍ക്ക്.

അക്കിടി പറ്റിയ കാര്യമതോര്‍ത്തി-
ന്നിക്കിളിയാവുന്നിന്ത്യക്കാര്‍ക്ക്.


ശരണമതൊന്നു വിളിച്ചിനിയാടി
പിരിയാമിന്നീ തുള്ളല്‍ പാടി.

Sunday, December 11, 2016

കച്ചവടക്കാരിയോട്:


കച്ചവടം മെച്ചമാക്കാന്‍ പാട്ടുകാരനെ വേണ്ടേ?
മെച്ചമേറും കാക്കയൊന്നു കാത്തിരിക്കുന്നുണ്ടേ!

അഷ്ടിയായതിനുള്ള വകയായ് വല്ലതും തന്നേക്ക്
ശിഷ്ടകാലമേറെയില്ലിനി ഒന്നിതും ശ്രവിക്ക്.

മഞ്ഞു വീണു വിറക്കയാണിഹയെന്നതും നീയോര്‍ക്ക്
കഞ്ഞിയല്‍പ്പം കിട്ടുവാനാണെന്‍റെയീ നല്‍ പോക്ക്.

മക്കളൊക്കെ വളര്‍ന്നു വലുതായ് ദൂരെയായിപ്പോയി
പൂക്കളും വര്‍ണ്ണങ്ങളൊക്കെ വിട്ടകന്നു പോയി!

മോദിയാം ദജ്ജാല് ചെയ്യും ചെയ്തികള്‍ കണ്ടിട്ട്
പൂതിയില്ലാതായി നില്‍ക്കാന്‍ നാട്ടിലിനി ചെന്നിട്ട്.

വമ്പനാകും രാജ്യമെന്ന് തട്ടിവിട്ടും കൊണ്ട്
അംബയാനിമാരെയൊക്കെ തോളിലേറ്റിക്കൊണ്ട്

എന്ത് പാതാളത്തിലേക്കാമിന്ത്യ തന്‍ പോക്കിന്നു?
ചിന്തയറ്റു കിടപ്പതാം വിഷണ്ണനായിട്ടിന്ന്.

അല്ലയോ ജീവിക്കുവാനായ് ജോലിചെയ്യുന്നോളേ,
ഇല്ലയോ നിനക്കിതൊന്നും ചിന്ത തെല്ലും മോളേ? 

പട്ടിണിപ്പാവങ്ങളേറെ ഞെരുങ്ങിടുന്നെന്‍ നാട്
പട്ടി പെറ്റത് പോലെയുള്ളൊരു നാശമായ കൂട്!

ഹിന്ദുവെന്ന നല്ല സംസ്കൃതിയൊക്കെ നാശമാക്കി
ജന്തുവൊന്നു വന്നു കൊണ്ടതു മൊത്തമായ്‌ കലക്കി.

വേദന കടിച്ചു തിന്നിട്ടാകെ ചിത്തം നീറി
സാധനയതക്കെയും തീ നാളമേറ്റു കോറി.

കഷ്ടതയൊട്ടേറെ പേറി നേടിയ സ്വാതന്ത്ര്യം
ദുഷ്ട ദജ്ജാലിന്‍റെ കയ്യാലായി പാരതന്ത്ര്യം!

അന്യ നാട്ടില്‍ നിന്നു കൊണ്ടിട്ടാവതും നീ ചെയ്യ്‌
വന്യജീവിയെ അകറ്റാനായൊരുക്ക് മെയ്യ്.
LikeShow more reactions
Comment

Saturday, December 10, 2016

തെണ്ടിയോട്ടം (ഓട്ടം തുള്ളൽ)



മെച്ചപ്പെട്ട ചരക്കൊരു പാട്
കച്ചവടത്തിനിറക്കിയൊരുത്തി.
മിച്ചം വല്ലതുമുണ്ടേലൊന്നെൻ
കൊച്ചിനു വാങ്ങാമെന്നു നിനച്ചു.

പിച്ചക്കാരൻ പോലെയൊരുത്തൻ
കൊച്ചിനൊരെണ്ണമിതെങ്ങിനെ വാങ്ങാൻ!
വിൽക്കാനുള്ള ചുരീദാറൊന്ന്
നോക്കാൻ കയ്യിലെടുത്തതു പാടേ

മുക്കാലുണ്ടേലല്ലാതൊന്നും
നോക്കാൻ പറ്റില്ലെന്നവളോതി.
വാക്കതു കേട്ടതുപാടേ ഞാനും
നാക്കു തരിത്തു വിയർത്തു കുളിച്ചു.

പെൻഷനൊരിത്തിരി വന്നതു ബാങ്കിൽ
ടെൻഷൻ കൂട്ടാനായി കിടപ്പൂ.
അച്ഛനതൊന്നൊരു നാളു പറഞ്ഞു
സ്വച്ഛത നേടാൻ പോകുന്നിന്ത്യ.

അച്ഛാ ദിൻ ആനേവാലാ ഹേ
കൊച്ചേ പേടിക്കാനിനിയില്ല.
അച്ഛൻ തന്നുടെ വാക്കതു കേട്ടു
മെച്ചം തന്നെയതെന്നു ധരിച്ചു.

കൊച്ചുകളെല്ലാം ഹർഷം പൂണ്ടു.
മൂച്ചിക്കൊമ്പിലൊരൂഞ്ഞാൽ കെട്ടി.
കള്ളിലൊരൽപം സേവിച്ചാലും
കള്ളം പറയില്ലെന്നുടെയച്ഛൻ.

വെള്ളം പോലെയതമ്മയ്ക്കറിയാം
പിള്ളേർക്കെല്ലാം നന്നായറിയാം.
അച്ഛനെ നമ്പിയ കാരണമിന്നു
മിച്ചം വന്നതു ദണ്ഡം മാത്രം!

ഉള്ളൊരു സ്വസ്ഥത പോയി മറഞ്ഞു
വെള്ളം വായിൽ വറ്റിവരണ്ടു.
കാശിനു ഗതിയില്ലാതായിന്നു
റേഷൻ കടയിലുമരിയില്ലാതായ്.

വരിയിൽ പോയിട്ടെന്നും നിൽക്കും
പിരിയാൻ നേരം ബാങ്കർ പറയും
തരിയും കാശിനിയില്ല സുഹൃത്തേ!
വരിയില്‍ നാളെയുമൊന്നു ശ്രമിക്കാം.

പിരിശത്തോടവൻ ചൊന്നതു മൂലം
അരിശമടക്കി മടങ്ങിപ്പോന്നു.
തെണ്ടി നടന്നു കുഴങ്ങീയൊരു നാൾ
രണ്ടായിരമൊരു നോട്ട് ലഭിച്ചു.

മുണ്ടു മടക്കിക്കെട്ടീട്ടോടി
രണ്ടു കിലോയരി വാങ്ങാനായി.
രണ്ടായിരമതു നൽകിയ നേരം
വേണ്ടാ! ചില്ലറയില്ലെന്നരുളി.

മക്കാനിപ്പണി ചെയ്തൈരു തുച്ഛൻ
ഇക്കോലത്തിലുമാക്കി നാടിനെ!
കള്ളപ്പണമതിലാറാടിയവര്‍
വെള്ളപ്പണമായൊക്കെയൊതുക്കി.


വീമ്പു പറഞ്ഞു നടപ്പുണ്ടിനിയും
അമ്പതു നാളിൽ നാടിതു വമ്പൻ!
നമ്പാന്‍ പാടില്ലീയൊരു തന്തയെ
അമ്പേ നമ്മുടെ കാര്യം പോക്ക്!