Monday, September 30, 2013

ദുനിയാ പൂജകര്‍


ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടാക്കുന്ന കൂട്ടര്‍ തന്‍
ഭാവിയെന്താകുമെന്നോര്‍ത്തു നോക്കൂ.
പള്ളികള്‍ മുടിപേരില്‍ നിര്‍മ്മിച്ചിടുന്നത്
പള്ള നിറയ്ക്കുവാനെന്ന കാര്യം
കള്ളന്‍റെ രീതികള്‍ കാണുന്നന്നവര്‍ക്കൊക്കെ
വെള്ളം പോല്‍ അറിയുന്ന കാര്യമല്ലേ?
ഡെന്‍റലാസ്പത്രിക്ക് ലക്ഷങ്ങള്‍ നല്‍കിയോര്‍
മെന്‍റലായ് തീര്‍ന്നതും ഓര്‍മ്മയില്ലേ?
ഉണ്ടോ ‘കമാലിയ’ക്കായീ സ്വരൂപിച്ച
ഫണ്ടിന്‍റെ വിനിയോഗമായ കോലം?
എണ്ണിപ്പറയുകില്‍ ശൈഖിന്‍റെ ചെയ്തികള്‍
വിണ്ണോളം വരുമെന്ന സത്യമോര്‍ക്കൂ.
കള്ളന്‍റെ പിന്നാലെയണിചേര്‍ന്നു നില്‍പ്പതും
അള്ളാഹു കാണുമെന്നോര്‍മ്മ വേണം.  
സ്വര്‍ഗ്ഗക്കവാടത്തില്‍ പാസ്സ് നല്‍കാന്‍പോന്ന
വര്‍ഗ്ഗത്തിലോയിവന്‍ എന്‍റെ റബ്ബേ!
സൂറത്തുല്‍ ഖമറിലെ നാല്‍‍പ്പത്തിനാലഞ്ച്
സൂക്ഷിച്ചു നോക്കെടോ പൊന്നു മോനേ!
സജദയില്‍ ഇരുപത്തിയൊന്നാമതായത്തും
സവിനയം ഞാനൊന്നുണര്‍ത്തിടട്ടെ.
നരമൂത്തു നില്‍ക്കുന്ന താടിയും വെച്ചിവന്‍
സ്ഥിരമായിഹ പാര്‍ക്കും ധരിച്ചുവച്ചോ?

മര്‍ത്ത്യന്‍റെ വേഷത്തില്‍ വാഴും പിശാചിനെ
കര്‍ത്താവേ തൊലിയുരിച്ചൊന്ന് കാട്ടൂ. 

No comments:

Post a Comment