Friday, July 31, 2015

തൊപ്പിക്കുട (മാപ്പിളപ്പാട്ട്)

രചനാ പാശ്ചാത്തലം: വളരെ പ്രായം ചെന്ന ഒരു ഫെയ്സ്ബുക്ക് സുഹൃത്ത് ഒരു അഭിപ്രായ പ്രകടനം നടത്തിയത് കണ്ടു, "നമ്മുടെ ഇന്നത്തെ  ശീലക്കുടകള്‍ക്ക് ഒന്നും തന്നെ നമ്മുടെ പഴയ കാലത്തെ തൊപ്പിക്കുടയോളം  (ഓലക്കുട)) ഗുണമില്ല കേട്ടോ" അതിന്ന്‍ ഞാനിട്ട കമന്‍റാണിത്.അതില്‍ നേരിയ ഒരു എഡിറ്റിംഗ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ  21-07-15-ന് രചിച്ചതാണ്. പല രചനകളും  ഇതിന്‍റെ സാങ്കേതികത വശമില്ലാത്ത  കാരണം ബ്ലോഗില്‍ കുറിച്ചിടാന്‍ പറ്റിയിട്ടില്ല. ഇന്ന് കുറച്ചു പരിശ്രമിച്ച ശേഷം അത് ബ്ലോഗില്‍ ഇടുകയാണ്.

തൊപ്പിക്കുട തന്‍ പോരിശയെപ്പറ്റി
അപ്പൂപ്പനാമൊരുവാന്‍ ഗമയില്‍ ചൊന്നേ,
'ഇപ്പോള്‍ ലഭിക്കുന്ന കുടകളൊന്നും
തൊപ്പിക്കുടയോളം ഗുണമില്ലെന്നേ'
അപ്പൂപ്പനപ്പോളത് മൊളിന്തെന്നാലും
ഇപ്പോള്‍ ഫിക്റ് വന്നത് ശരിയല്ലല്ലോ.
എപ്പോള്‍ ഉദിച്ചീ ആശയം മനസ്സില്‍?
അപ്പൂപ്പനാം ഞാനും കുഴങ്ങിപ്പോയേ.
തൊപ്പിക്കുടയുമായ് കയറാന്‍ ബസ്സില്‍
ഉപ്പാ കഴിയില്ല പടച്ചോനാണേ!
തൊപ്പിക്കുടയുമായ് ബസാറില്‍ ചെന്നാല്‍
അപ്പോള്‍ കമന്‍റൊന്നങ്ങിതു പോല്‍ കിട്ടും,
'ഓലപ്പുരയൊന്നു തലയില്‍ കേറ്റി
കോലക്കെടായൊരുവന്‍ വരുന്നത് കണ്ടോ!

എരപ്പേ ഇതും കൊണ്ട് കടക്ക് വേഗം 
'കുരിപ്പേ  മനുഷ്യരെ സുയിപ്പാക്കല്ലേ'.
തൊപ്പിക്കുടയിപ്പോള്‍ കണി കാണാനും
തപ്പി നടന്നാലും ലഭിക്കില്ലെങ്ങും.
അപ്പം ലഭിക്കുന്ന പണിയാണേലും
അപ്പണിയെടുക്കുവാന്‍ വരില്ലായാരും.
ഇപ്പോള്‍ പുരാവസ്തു ഗണത്തില്‍ ചേരും
തൊപ്പിക്കുടയെന്നു ധരിച്ചു കൊള്‍ക.


No comments:

Post a Comment