Monday, September 26, 2016

ജിന്നുസേവ

രചനാ പശ്ചാത്തലം: മുസ്ലിംകളിലെ മുജാഹിദ് വിഭാഗത്തിലെ ഒരു പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ അതേ പേരില്‍ തന്നെയുള്ള മഹാന്‍റെ പ്രഭാഷണത്തിന്‍റെ ചുരുക്കം ഇപ്രകാരം ആയിരുന്നു: ജിന്ന് ചികിത്സ നമ്മളും നടത്തണം എന്നാണു എന്‍റെ അഭിപ്രായം. എന്തെന്ന് വച്ചാല്‍, എല്ലാവരും ചികിത്സയ്ക്കായി യാഥാസ്ഥിക വിഭാഗത്തിന്‍റെ അടുത്തു തന്നെ പോകുന്നത് തടയിടണം എന്നുള്ളത് തന്നെ. അപ്പോള്‍ ഉള്ള കാര്യം നേരെ ചൊവ്വേ ഇങ്ങനെയങ്ങ് പറയാമെന്നു എനിക്ക് തോന്നി. അതാണിത്.


ജിന്നിനെയിറക്കുന്ന ഏലസ്സെഴുതുവാൻ
പൊന്നിൻറെ തകിട് കൊണ്ടുവരാൻ പറയണം
ദീനിൻറെ സേവക്ക് കാശും ലഭിച്ചിടും

വാനിൽ പറക്കയും ചെയ്തിടാം ജിന്നു പോൽ.
എല്ലാ ബിസിനസ്സും വെട്ടിപ്പിടിക്കണം
കുല്ലും മുസല്ല്യാർക്ക് വിട്ടു കൊടുക്കയോ?
അല്ലാതിരുന്നാലീ ശ്മശ്രുക്കൾക്കപ്പുറം
വല്ലാതെ പോകില്ല ദീനിൻറെയേർപ്പാട്.
കാലത്തെ നോക്കീട്ട് വിത്തിറക്കീടണം
ചേലൊത്ത രീതിയിൽ വിളവുകൾ കിട്ടുവാൻ.
ജിന്നില്ല ശൈശത്താനുമില്ലെന്ന് ചൊല്ലിയാൽ
വല്ലാതെ കഷ്ടത്തിലായിടും നമ്മളും!
പൊല്ലാപ്പതില്ലാതെ കാര്യങ്ങൾ നീക്കുവാൻ
ചൊല്ലണം ജിന്നുണ്ട് ശൈത്താനുമൊക്കെയും.
ജിന്നിൻറെ പൂജയ്ക്കെസ്സൻഷ്യലാം ചൊല്ലിടാം
പൊന്നിൻറെ ഏലസ്സ് തന്നെയുണ്ടാക്കണം.


***************************************************



ജിന്നിന്‍റെ സേവയാല്‍ മൊല്ലാക്ക പണ്ടൊരു
പൊന്നിന്‍റെ കൊട്ടാരം പണിതു തീര്‍ത്തു.
വാര്‍ത്തയിത് കേള്‍ക്കവേ മൌലവിക്കൊരു നാളില്‍
ആര്‍ത്തി മൂത്തു ലഹരി കേറിയേറെ.
'ജിന്നില്ല, ശൈത്താനുമില്ലെന്നു ചൊല്ലി ഞാന്‍
അന്നം മുടക്കിയൊട്ടേറെ പേര്‍ക്ക്!
ഇല്ലയൊന്നും ബാക്കി താടിയല്ലാതിനി
വല്ലാതെയാള്‍ക്കാര് കൂടെയില്ലാ!
മെല്ലെ കളമൊന്നു മാറിച്ചവിട്ടിയാല്‍
മൊല്ലാക്ക പോലെ നമുക്കുമാകാം.'
'ചൊല്ലുണ്ട് വല്ലഭന് പുുല്ലുമാമായുധം,
പുല്ലു പോല്‍ നീണ്ടയീ താടികൊണ്ടും
ഇല്ലേ കളിക്കുവാന്‍ തെല്ലൊക്കെയിതിനാലും?'
വല്ലാതെ ചിന്തിക്ക വേണ്ടിയില്ലാ.
കൊട്ടന്തലയ്ക്കു മേല്‍ കെട്ടൊന്നു കെട്ടീട്ട്
മട്ടത്തില്‍ ജപമാലയൊന്നു വാങ്ങി
പള്ളിക്കകത്താക്കാം വാസമതു തന്നെയും
പുള്ളിയും കാര്യമത് നിശ്ചയിച്ചു.
മന്ത്രം, ഉറുക്കുകള്‍, മന്ത്രിച്ച നൂലുകള്‍
തന്ത്രങ്ങളൊന്നുമേ പാളിയില്ലാ.
തുട്ടുകള്‍ കൊണ്ടു തുടങ്ങിയ ബിസിനസ്സ്
പെട്ടെന്ന് പുഷ്ക്കലമായി മാറി.
പൊന്നോല വേണമീ ജിന്നിനെയറക്കുവാ-
നെന്നായി കാരിയം മാറി പിന്നെ.
പൊന്നിന്‍റെ കൊട്ടാരം സ്വന്തമാക്കീടുവാന്‍
പിന്നെയോ താമസം വന്നതില്ലാ.

No comments:

Post a Comment