Wednesday, September 28, 2016

കള്ളത്തരത്തിനു കൊള്ളാത്ത കള്ളന്‍

കള്ളത്തരത്തിനും കൊള്ളുകില്ല
വെള്ളത്തിലായല്ലോ കാര്യമെല്ലാം!
വെള്ളത്തില്‍ തുള്ളിയ തള്ളയൊന്ന്
പൊള്ളനാം മരുമോന് കാറ് നല്‍കി!
തള്ളയെ തള്ളീട്ടു പോയ മോനും
കൊള്ളുന്ന കാറൊന്ന് തന്ത നല്‍കി.
തള്ളുവാനമ്മായിയമ്മയില്ലാ,
പള്ള നിറയ്ക്കാന്‍ വഴിയൊന്നുമില്ല.
പിള്ളേ, നീ ചൊല്ലണം മാര്‍ഗ്ഗമൊന്ന്
സൊള്ളിന്ന് കാറൊന്ന് കയ്യിലാക്കാന്‍.
പള്ളിയില്‍ പോകാന്‍ കാല്‍മുട്ട് വയ്യ,
കള്ളത്തരങ്ങള്‍ അറിയുന്നുമില്ലാ.
ഉള്ളാലെ നീയൊന്നു ചൊല്ല് പിള്ളേ,
കള്ളവും ചതിയുമില്ലാത്ത മാര്‍ഗ്ഗം.
വെള്ളിരോമങ്ങളായ് തല നിറച്ചും,
ഉള്ളിലും പൊള്ളയാം ഖല്‍ബകത്തും.
തള്ളി നീക്കാനെന്ത് ചെയ്യുമേ ഞാ-
നുള്ള കാലത്തോളം ഭൂമുഖത്ത്?
വെള്ളാട്ടിയോടൊട്ടുമാവതില്ല
തള്ളി നീക്കാനെന്നെയീവിധത്തില്‍.
തള്ളയുമില്ല, പിള്ളേരുമില്ലാ,
ഉള്ളില്‍ വെളിച്ചമൊട്ടില്ല താനും.
പള്ളിപ്പറമ്പിന്‍റെയുള്ളിലേക്കും
തള്ളുവാന്‍ പറ്റില്ല ജീവനോടെ.
കള്ളും കുടിച്ചിട്ട് തുള്ളുവാനും
ഉള്ള കാലത്തോളം കൊള്ളുകില്ല.
കള്ളനാം തങ്ങളായ്‌ വാഴുവാനും
ഉള്ളെന്നെ സമ്മതിക്കില്ല പിള്ളേ!

No comments:

Post a Comment